Readers are Thinkers
ജീവിതത്തിന്റേയും മരണത്തിന്റേയും ഔഷധമണമുള്ള ഇതിഹാസസ്ഥലി
ആദ്യ നോവലായ 'കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ട് സ്ത്രീകളുടെ കത'യിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരു രചനാഭൂമികയിലെത്തുമ്പോൾ മനുഷ്യജന്മത്തിന്റെ വേദനകൾ കൂടുതൽ പക്വതയോടെയും നിർമമതയോടെയും കാട്ടിത്തരാനാകുന്നുണ്ട് നോവലിസ്റ്റിന്. ഇവിടെ വ്യാസപക്ഷം ചേരുന്ന ഒരു എഴുത്തുരീതിയെ വായനക്കാർക്ക് ദർശിക്കാം. അതൊരു വളർച്ചയായി തന്നെ അടയാളപ്പെടും എന്നു കരുതാം. ആർ. രാജശ്രീയുടെ ‘ആത്രേയകം’ എന്ന നോവലിനെക്കുറിച്ച് വി.കെ.ബാബു എഴുതുന്നു.
വി.കെ. ബാബു
രാ ജനീതിയുടെ നൃശംസതയാർന്ന ലോകത്തെ ജനനീതിയുടെ അലിവാർന്ന നേരിലൂടെ ആഖ്യാനം ചെയ്യുന്ന നോവലാണ് ആർ. രാജശ്രീയുടെ ആത്രേയകം . മഹാഭാരതത്തിലെ അധികം അടയാളപ്പെട്ടിട്ടില്ലാത്ത കഥാ അടരുകളിലൊന്നിനെ ഉപയോഗപ്പെടുത്തിയാണ് നോവലിസ്റ്റ് ഇത് സാധ്യമാക്കിയിരിക്കുന്നത്. അധികാര കാമനകളുടെ കൗടില്യമാർന്ന വഴികൾ ഒരു ഭാഗത്തും കാരുണ്യം നിറഞ്ഞ അറിവിന്റെ ജനകീയമായ കൈവഴികൾ മറുഭാഗത്തുമായി ഒഴുകുന്ന ഒരു കഥാപരിസരം ആഖ്യാനം മുമ്പോട്ടു പോകവേ തെളിഞ്ഞു വരുന്നുണ്ട്. പാഞ്ചാല രാജകുമാരനായ നിരമിത്രനെ ചുറ്റിയാണ് കഥ വികസിക്കുന്നത്. ദ്രുപദ മഹാരാജാവിന്റെ സന്താനമായ നിരമിത്രൻ രാജനീതിയുടെ നാനാതരം ഉപജാപങ്ങളുടേയും ദുർവൃത്തതയുടേയും നടുവിൽ നിസ്സഹായമായിപ്പോയ ഒരു ജന്മമാണ്. നീചജന്മം എന്നും നപുംസകജന്മം എന്നും പരിഹസിക്കപ്പെട്ട ഒന്ന്.
നേരും നെറിയും എക്കാലത്തും ഭരണകൂടത്തിന്റെ ചെയ്തികൾക്ക് അന്യമായിരുന്നല്ലോ. രാജസിംഹാസനത്തിനകത്ത് ഇച്ഛകൾ വിലക്കപ്പെട്ട് ജീവിക്കേണ്ടിവന്ന അനേകം ജന്മങ്ങളുണ്ട് ഇതിഹാസങ്ങളിൽ. നോവലിൽ നിരമിത്രനും കൃഷ്ണയും രണ്ടു രീതിയിൽ രാജത്വത്തിന്റെ ക്ഷാത്രം നിറഞ്ഞ പെരുമാറ്റങ്ങളുടെ രക്തസാക്ഷികളാണ്. ആധുനികകാലത്തും ഉള്ളിന്റെ ഉള്ളിൽ കാര്യങ്ങൾക്ക് വലിയ മാറ്റം വന്നിട്ടില്ല എന്ന വാസ്തവം നോവൽ വായന നമ്മുടെ മനസ്സിലേക്ക് കൊണ്ടുവരുന്നു. അതിനാൽ നോവൽ ഇന്നിന്റെ മഹാസങ്കടങ്ങളുടെ കൂടി നേരാഖ്യാനം ആയി മാറുന്നു.
മഹാഭാരത ത്തിന്റെ ഓരങ്ങളിലൊരിടത്ത് ഒരു സൂചന മാത്രമായി ഒതുങ്ങി ഇരുളാർന്ന് കിടന്ന ദേശമായിരുന്നു പാഞ്ചാലത്തിന്റെ ഭാഗമായ ആത്രേയകം. അതിന്റേതായ രീതികളും വിശ്വാസങ്ങളും നിയമങ്ങളും ആത്രേയകത്തിനുണ്ട്. ഒരാളുടെ ജീവിതത്തിലെ അനുഭവങ്ങൾക്ക് മറ്റുള്ളവർ ഉത്തരവാദികളല്ലെന്നതാണ് അവിടുത്തെ ഒരു നിയമം. ചികിത്സകരുടെ ഭൂമികയാണവിടം. അതിനാൽ തന്നെ ജീവിതവും മരണവും തമ്മിൽ അവിടെ കുറഞ്ഞ അകലമേയുള്ളൂ. മരണത്തിന്റെ വായിൽനിന്ന് രക്ഷപ്പെട്ട് ജീവിതത്തിലേക്ക് തിരിച്ചുവരുന്നവരുടെ ഓർമകളെ പുനഃസ്ഥാപിക്കുന്ന ഇടമാണവിടം. ആത്മാക്കളുടെ താവളമാണ് അവിടത്തെ മരങ്ങൾ. അവ പുനർജനി വൃക്ഷങ്ങളത്രേ. രക്ഷയും സ്നേഹവും നിർലോഭം ലഭിക്കുന്നൊരിടം. സ്വപ്നസദൃശമായൊരിടം. അത് ആരേയും മോഹിപ്പിക്കും. ഹസ്തിനപുരിയ്ക്കും പാഞ്ചാലത്തിനും ദശാർണത്തിനും മദ്രത്തിനും ഇടയിലെ സ്നേഹസ്ഥലി. മരങ്ങളുടേയും മനുഷ്യാത്മാക്കളുടെയും മൗനം നിറഞ്ഞു നിൽക്കുന്ന മനോഹരമായ ഒരു തുരുത്ത്.
ആത്രേയകത്തിന്റെ മണ്ണിൽ പരിഹാരമില്ലാത്ത രോഗങ്ങളില്ല. അവിടെ ചികിത്സയും സുഖപ്പെടുത്തലും മാത്രമേയുള്ളൂ. മരണത്തെ പലപ്പോഴും ആത്രേയകത്തിന് മാറ്റിനിർത്താൻ കഴിയുന്നു. അനിവാര്യമായ മരണങ്ങളെ അത് ഉൾക്കൊള്ളുകയും ചെയ്യുന്നു. ശരീരത്തിനേറ്റ മുറിവുകൾ ഉണക്കുന്ന ആത്രേയകത്തിൽ മനസ്സിനേറ്റ വ്രണങ്ങൾക്കു സ്നേഹത്തിന്റെ ചികിത്സ കൂടിയുണ്ട്. വൃദ്ധനായ ചൂഡകനും യുവതിയായ ഇളയും അവരുടെ ചികിത്സാ രീതികളും പുഴയും ഔഷധങ്ങളും മൺകുടിലുകളും നിറഞ്ഞ കാടകമാണ് ആത്രേയകം. സഞ്ചാരിയായ ബലനും യോദ്ധാവായ പാതിമുഖമുള്ള ഗദനും സ്ഥലവാസികളായി അവിടുണ്ട്. മരുന്നിന്റെ മണമാണ് ആ ഭൂമിയ്ക്കും വായുവിനും. ഒരു പച്ചഭൂമിക. അവിടെ മുളപൊട്ടുന്ന ഒരു പുൽനാമ്പ് പോലും മരുന്നായി പരിവർത്തിക്കപ്പെടാം. രോഗചികിത്സ കഴിഞ്ഞാൽ അവിടെയുള്ളത് ആയോധന പരിശീലനമാണ്. അതും ജീവിതത്തിലേക്ക് മനുഷ്യരെ തിരിച്ചുകൊണ്ടുവരാൻ ഉപകരിക്കും. നിരമിത്രന്റെ വരവോടെയാണ് ആ ഭൂമിക പുതിയ രൂപവും ഭാവവും ആർജിക്കുന്നത്. പാഞ്ചാല രാജധാനിയിൽ നിന്നും പുറത്താക്കപ്പെട്ട്, ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ച് കാടകത്തെത്തിയതായിരുന്നു നിരമിത്ര അഥവാ നിരമിത്രൻ.
വൃദ്ധനായ ചൂഡകനും യുവതിയായ ഇളയും അവരുടെ ചികിത്സാ രീതികളും പുഴയും ഔഷധങ്ങളും മൺകുടിലുകളും നിറഞ്ഞ കാടകമാണ് ആത്രേയകം. സഞ്ചാരിയായ ബലനും യോദ്ധാവായ പാതിമുഖമുള്ള ഗദനും സ്ഥലവാസികളായി അവിടുണ്ട്. മരുന്നിന്റെ മണമാണ് ആ ഭൂമിയ്ക്കും വായുവിനും. ഒരു പച്ചഭൂമിക.
ഭയത്തിൽ നിന്നും അഭയത്തിലേക്കുള്ള യാത്ര ഏറ്റവും സ്വാസ്ഥ്യമേകുന്നതെങ്കിലും അത് ലളിതമല്ലെന്ന് നിരമിത്രന്റെ ജീവിതയാത്ര നമ്മോട് പറയുന്നു. അത് അങ്ങേയറ്റം സാഹസികവും വൈതരണികളാൽ നിബിഡവുമാണ്. ഭയമാണ് രാജഭരണത്തിന്റെ അന്തരീക്ഷം മുഴുവൻ. ഇന്നും ഒരു പക്ഷേ ഭയമാണ് അധികാരത്തിന്റെ അകത്തളങ്ങളിൽ തങ്ങിനിൽക്കുന്ന വികാരം. ശ്രേണീകൃതമായ അതിന്റെ നിൽപ്പ് സമൂഹത്തിൽ ഭയം പ്രസരിപ്പിക്കുന്നു. രാജനീതിയുടെ വിഷം തീണ്ടൽ ഏൽക്കാത്ത ഒന്നുമില്ല രാജഭരണത്തിൽ. സമസ്തമേഖലയിലേക്കും പടരുന്ന കൊടിയ വിഷമാണത്. ചിലത് ഉടൻ ഫലം ഉണ്ടാക്കുന്നതെങ്കിൽ മറ്റു ചിലത് സാവധാനം ഒരോ അണുവിലേക്കും അരിച്ചിറങ്ങുന്നു. അവിടെ സാരവും നിസ്സാരവും അർഹതയുമൊക്കെ ആപേക്ഷികമാണ്. രഹസ്യങ്ങളാണ് ആ ഭൂമികയിലെമ്പാടും. മനുഷ്യരേയും രാജ്യത്തേയും സംബന്ധിച്ച രഹസ്യങ്ങൾ.'ലോകത്ത് ഏറ്റവുമധികം സൗന്ദര്യമുള്ളത് മനുഷ്യരുടെ രഹസ്യങ്ങൾക്കാണ്.അല്ലെങ്കിൽ അവയുടെ ചേരുവകൾക്കാണ് (പുറം 27).
നിരമിത്രന്റെ ജീവിതയാത്രയുടെ അസാധാരണത്വം ചിത്രീകരിക്കുക വഴി നോവലിസ്റ്റ് മനുഷ്യത്വം എത്രമാത്രം ആഴത്തിലാണ് ഭരണകൂടത്തിന്റെ ചെയ്തികളിലൂടെ മുറിവേൽപ്പിക്കപ്പെടുന്നത് എന്ന് സൂചിപ്പിക്കുന്നുണ്ട്. നേരായ മാർഗത്തിൽ വിചാരം കൊള്ളുകയും അതിനനുസരിച്ച് ജീവിക്കുകയും ചെയ്യുന്ന ഏതൊരാളുടേയും മേൽ ഭരണകൂടനീതിയുടെ രഥചക്രങ്ങൾ കയറിയിറങ്ങുന്നു. അയാളുടെ/അവളുടെ ശരീരത്തിന്റേയും മനസ്സിന്റേയും ഓരോ അണുവിനേയും അത് നോവിച്ചുവിടുന്നു. വ്യക്തിയായ ഒരാളെ അത് നിരന്തരം പ്രജയാക്കിക്കൊണ്ടിരിക്കുന്നു. കരുവാക്കിക്കൊണ്ടിരിക്കുന്നു. ഉപകരണമാക്കിക്കൊണ്ടിരിക്കുന്നു. 'എല്ലാവരും ഒരർത്ഥത്തിൽ അല്ലെങ്കിൽ മറ്റൊരർത്ഥത്തിൽ ഉപകരണങ്ങളാണ്’ (പുറം 152). കർമബന്ധങ്ങളുണ്ടാക്കുന്ന അനേകായിരം കടമകളിലൂടെ രാഷ്ട്രനീതിയുടെ കുടെ സഞ്ചരിക്കാൻ, അതിന് അടിമപ്പെടാൻ ഏതൊരാളും നിർബന്ധിക്കപ്പെടുന്നു. ഏവരും ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ അതിന് വിധേയമാക്കപ്പെടുന്നു. കൊട്ടാരത്തിനും പുറത്തും ജീവിക്കുന്ന മനുഷ്യരെ അത് വെറുതെ വിടുന്നില്ല. ഇഷ്ടപ്പെട്ട പ്രകാരം ജീവിക്കാൻ അത് ഒരാളേയും അനുവദിക്കുന്നില്ല. ആത്രേയകത്തിലായാലും പാഞ്ചാലത്തിലായാലും ഹസ്തിനപുരിയിലായാലും ദശാർണ്ണത്തിലായാലും മനുഷ്യരെ അത് ദയാരഹിതമായി ചവിട്ടിമെതിച്ചേ കടന്നുപോകുന്നുള്ളൂ.
'സൈന്യത്തെ നയിക്കാനും രാജ്യം ഭരിക്കാനും ശക്തിയാണ് വേണ്ടതെന്നത് ഒരു തെറ്റിദ്ധാരണയാണ്. ശക്തിയും ബുദ്ധിയുമല്ല, യുക്തിയാണ് പലപ്പോഴും വൻയുദ്ധങ്ങൾ ഒഴിവാക്കുക' (പുറം 31). നിരമിത്രൻ ലളിതമായ ഈ യുക്തിയിലാണ് ജീവിതത്തെ മുമ്പോട്ടു കൊണ്ടുപോകാൻ ആഗ്രഹിക്കുന്നത്. ആത്രേയകത്തിലെ സാധാരണ മനുഷ്യരേയും സരളമായ ഇത്തരം അവബോധങ്ങളാണ് നയിക്കുന്നത്. ചൂഡകനേയും ഇളയേയും ബലനേയും മറ്റും ജീവിപ്പിക്കുന്നത് അന്യജീവനുതകുന്ന വൈദ്യം എന്ന പ്രവൃത്തിയാണ്. നിരമിത്രൻ അവിടെ എത്തിച്ചേരുകയാണ് ചെയ്യുന്നത്. രാജനീതിയുടെ തേരോട്ടത്തിൽ ധീരതയുടേയും അലിവിന്റേയും കാരുണ്യത്തിന്റേയും ലോകമായ ആത്രേയകം ഇല്ലാതാക്കപ്പെടുകയാണ്. മനുഷ്യരുടെ പാരസ്പര്യങ്ങളെ ദയാരഹിതമായി തച്ചുതകർക്കുന്ന രാജാക്കന്മാരുടെ മാത്സര്യത്തിന്റേയും ദുരയുടേയും അധികാരോന്മത്തതയുടേയും സൂക്ഷ്മതലത്തിലെ കഥയാണ് ആർ. രാജശ്രീ ആത്രേയക ത്തിലൂടെ പറയുന്നത്. അതിനാൽ തന്നെ അത് ആത്യന്തികമായി അധികാരത്തിൽ ഉള്ളടങ്ങിയിട്ടുള്ള അധാർമികതയേയും അനീതിയേയും മനുഷ്യവിരുദ്ധതയേയും അടിത്തട്ടിലുടെ സഞ്ചരിച്ച് ചോദ്യം ചെയ്യുന്ന രചനയാണ്.
മനുഷ്യരുടെ പാരസ്പര്യങ്ങളെ ദയാരഹിതമായി തച്ചുതകർക്കുന്ന രാജാക്കന്മാരുടെ മാത്സര്യത്തിന്റേയും ദുരയുടേയും അധികാരോന്മത്തതയുടേയും സൂക്ഷ്മതലത്തിലെ കഥയാണ് ആർ. രാജശ്രീ ആത്രേയക ത്തിലൂടെ പറയുന്നത്. അതിനാൽ തന്നെ അത് ആത്യന്തികമായി അധികാരത്തിൽ ഉള്ളടങ്ങിയിട്ടുള്ള അധാർമികതയേയും അനീതിയേയും മനുഷ്യവിരുദ്ധതയേയും അടിത്തട്ടിലുടെ സഞ്ചരിച്ച് ചോദ്യം ചെയ്യുന്ന രചനയാണ്.
അതിരുകളില്ലാത്ത രാഷ്ട്രവികസനത്തേയും പുരോഗതിയേയും ലക്ഷ്യംവെക്കുന്ന അധികാരത്തിന്റെ ഉന്മത്തസഞ്ചാരത്തിന് സമാന്തരമായാണ് ആത്രേയകത്തിന്റേയും നിരമിത്രന്റേയും ചേർത്തുപിടിക്കലിന്റെ സഞ്ചാരം. അത് പക്ഷേ, പലപ്പോഴും ഫലപ്രാപ്തിയിലെത്താതെ നിസ്സഹായമായിത്തീരുന്നു. ആത്യന്തികമായി മനുഷ്യരുടെ കൂടപ്പിറപ്പായ സങ്കടവും നിസ്സഹായതയുമാണത്. 'ചാവാതിരിക്കുന്നത് സാധാരണക്കാരെ സംബന്ധിച്ച് വലിയ കാര്യമാണ്’ (പുറം 79). അന്ത്യമില്ലാത്ത ഉത്ക്കർഷേച്ഛയാണ് മറുപുറത്തുള്ളത്. ഏതു വിധേനയും അധീശത്വം നേടിയെടുക്കുകയാണ് ധർമം എന്നു കരുതുന്ന രാജനീതിയുടെ മനോഭാവണത്.
'ഉത്കർഷേച്ഛയില്ലാത്ത മനുഷ്യർ എത്ര ആദർശശാലികളാണെന്നാലും ജഡതുല്യരാണ് ' എന്ന് ധൃഷ്ടൻ പറയുന്നുണ്ട് (പുറം 193). വികസനത്തിന്റെ എക്കാലത്തേയും പ്രതിപുരുഷനായ ഛത്രാധിപതിയാണയാൾ. രാജത്വത്തിന്റെ ഉദ്ഘോഷണമാണത്. 'പ്രജകളുടെ അചഞ്ചലമായ വിശ്വാസമാണ് രാജ്യങ്ങളുടെ ശക്തി, രാജാക്കന്മാരുടേയും’ (പുറം 60 ). പ്രജകളുടെ വിശ്വാസം അചഞ്ചലമാക്കാനും അതിന് തുടർച്ചകളുണ്ടാക്കാനുമാണ് എക്കാലത്തും ലോകത്തെവിടേയും വികസനനായകരെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഭരണാധികാരികൾ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ആത്രേയകവും അവിടത്തെ മനുഷ്യരും അവിടെ എത്തിച്ചേരുന്ന നിരമിത്രനും പക്ഷേ, ഏവരുടേയും സൗഖ്യം ഉറപ്പുവരുത്തി മുമ്പോട്ടുപോകാവുന്ന ഒരു സംവിധാനത്തെ ആഗ്രഹിക്കുന്നവരാണ്.
സ്ത്രീയെ രാജനീതി എങ്ങനെയാണ് പരിചരിക്കുന്നത് എന്ന് നോവൽ സൂചിപ്പിക്കുന്നുണ്ട്. കുന്തി കൃഷ്ണയോട് ഉപദേശിക്കുന്നത് ഇപ്രകാരമാണ് - 'പുരുഷൻ വിടാതെ തുടരണമെങ്കിൽ സ്ത്രീകളും ചിലത് ശ്രദ്ധിക്കേണ്ടതുണ്ട്. ഏറ്റവും പ്രധാനം ശരീരമാണ്. പുരുഷന്റെ ക്ഷേത്രമാണത്. ശരീരത്തിന്റെ കാര്യത്തിൽ, യജമാനന്റെ ഭൂമി കൈവശം വച്ചിരിക്കുന്ന പരിചാരികയാണ് താനെന്ന ബോധം വിട്ട് സ്ത്രീ പ്രവർത്തിക്കരുത്. ദുഷിച്ച ഭൂമിയിൽ എത്ര മികച്ച വിത്തുവിതച്ചാലും പടുമുളതന്നെയേ ഉണ്ടാവൂ എന്ന ഓർമ വേണം’ ( പുറം 265 ). വീരശൂരപരാക്രമിയും വില്ലാളിവീരനുമായ അർജുനൻ തന്റെ പത്നിമാരോട് കാണിക്കുന്ന ക്രൂരമായ മനുഷ്യവിരുദ്ധത നോവലിൽ ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്. തന്റെ വില്ലിനെ എല്ലാറ്റിനുമുപരിയായി സ്നേഹിക്കുകയും പരിഗണിക്കുകയും ചെയ്യുന്ന അർജുനന്റെ മനോവ്യാപാരങ്ങളും ചെയ്തികളും രാജനീതിയിലടങ്ങിയ യുദ്ധോത്സുകതയുടേയും ആണത്തഭാവത്തിന്റേയും ആവിഷ്കാരമാണ്.
'നാഗന്മാരിൽ നിന്ന് വനങ്ങളെ മോചിപ്പിക്കണമെന്ന യുധിഷ്ഠിരന്റെ നിർദ്ദേശം നടപ്പാക്കാൻ അയാളുടെ എല്ലാ സഹോദരങ്ങളും ഒറ്റക്കെട്ടായിരുന്നു. അർജുനനും ഇക്കാര്യത്തിൽ നിർബന്ധബുദ്ധിയാണ്. കീഴടങ്ങാൻ വിസമ്മതിക്കുന്ന ഗോത്രങ്ങൾക്കുനേരെ അയാളുടെ അസ്ത്രം സദാ തൊടുക്കപ്പെട്ടു. അവിടുത്തെ സ്ത്രീകൾ അയാളുടെ കുട്ടികളേയും പ്രസവിച്ചു ' (പുറം 301 ). ആധുനികകാലത്തും സ്ത്രീകൾക്കുനേരെയുള്ള ഭരണകൂടാധികാരികളുടെ സമീപനത്തിന് അടിസ്ഥാനപരമായ മാറ്റം വന്നിട്ടില്ലെന്ന് നമുക്കറിയാം. 'അർജുനന് ആത്യന്തികമായ സ്നേഹവും കടപ്പാടും കൈയിലെ വില്ലിനോടു മാത്രമാണ് എന്നു തോന്നിയപ്പോൾ അങ്ങോട്ട് ഒഴുകിത്തുടങ്ങിയ പ്രണയത്തിനും സ്നേഹത്തിനും പ്രയോഗികബുദ്ധികൊണ്ട് ഒരു അണ കെട്ടി’ (പുറം 355) എന്ന് ചിത്രാംഗദ പറയുന്നുണ്ട്. അതുകൊണ്ടുതന്നെ ആയിരിക്കണം പാണ്ഡവരുടെ വിജയാഘോഷങ്ങളിലെവിടേയും ഒരു സ്ത്രീയേയും കാണാതിരുന്നത്.
രാഷ്ട്രനീതിയിയുടെ അവിഭാജ്യഭാഗമാണ് കഥാകാലക്ഷേപസംഘം. അന്നും ഇന്നും അതുണ്ട്. രാഷ്ട്രാധികാരത്തുടർച്ചയ്ക്കുവേണ്ട ആഖ്യാനങ്ങൾ ഉണ്ടാക്കുകയാണ് അവയുടെ എക്കാലത്തേയും ധർമ്മം.
രാഷ്ട്രനീതിയിയുടെ അവിഭാജ്യഭാഗമാണ് കഥാകാലക്ഷേപസംഘം. അന്നും ഇന്നും അതുണ്ട്. രാഷ്ട്രാധികാരത്തുടർച്ചയ്ക്കുവേണ്ട ആഖ്യാനങ്ങൾ ഉണ്ടാക്കുകയാണ് അവയുടെ എക്കാലത്തേയും ധർമ്മം. പാഞ്ചാല രാജ്യത്ത് പുതിയ രാജകുമാരനെ വാഴിക്കാൻ വേണ്ടി പ്രചരിപ്പിക്കപ്പെട്ട വ്യാജമായിരുന്നു യാഗമധ്യേ ഹോമകുണ്ഡത്തിൽ നിന്നും ഉയർന്നുവന്ന കുമാരീ കുമാരൻമാർ. ഗണികയായ ഹരിണി എന്ന സ്ത്രീയിൽ ദ്രുപദന് ജനിച്ച ധൃഷ്ടദ്യുമ്നനെയും ദ്രൗപദിയെയും കൊട്ടാരത്തിലെത്തിച്ച ഉപജാപക കഥ. ‘കഥകൾ എപ്പോഴും കഥകൾ ആണെന്നോർക്കണം. ഒക്കെയും ഭംഗിയുള്ള കെണികളാണ്. അതിൽ വീഴാതെ ഭംഗിയും കണ്ട് തിരിച്ചുപോരുന്നവരാണ് സമർത്ഥർ’ (പുറം 167 ). രാഷ്ട്രനീതിസംഘങ്ങൾ മെനയുന്ന കഥകൾ എപ്പോഴും സാധാരണ മനുഷ്യരെ മുറിവേൽപ്പിക്കുന്നതും അവരെ ഏത് ബലിയ്ക്കും പ്രേരിപ്പിക്കുന്നവയുമാണ്. രാഷ്ട്രത്തിന് വേണ്ടി എന്ന പേരിൽ മനുഷ്യർ രാജാവിനും അധികാരിക്കും വേണ്ടി കൊല്ലുന്നതും മരിക്കുന്നതും കൃത്രിമമായ ഈ ആഖ്യാനങ്ങളുടെ ശക്തിയാലാണ്. ശത്രുക്കളില്ലാതെ രാഷ്ട്രവും പ്രജകളും പുലരുന്നതെങ്ങനെ എന്ന ചിന്തയാണ് അതുണ്ടാക്കുന്നത്. അതിനാൽ ശത്രുവിനെ സൃഷ്ടിച്ചുകൊടുക്കൽ രാജ്യനീതിയുടെ ഉത്തരവാദിത്തമത്രെ. ഈ രാജ്യനീതിയെ പ്രശ്നവൽക്കരിക്കുന്ന ഒരു തലം നോവലിൽ പ്രബലമാണ്. നോവലിന്റെ വിധ്വംസകത്വവും അതിൽ തന്നെയാണ് കാണാൻ കഴിയുക.'രാജസമ്മാനങ്ങളെ ഭയക്കണം, നമ്മെ പകരമെടുത്ത് നമുക്കുതന്നെ സമ്മാനിക്കുന്നതാണത്’ ( പുറം 212 ) - ബലൻ ഇളയോട് പറയുന്ന ഈ വാക്കുകളിൽ രാജ്യനീതിയുടെ ഉപായങ്ങളെക്കുറിച്ചുള്ള സൂചനകളാണുള്ളത്. പാരിതോഷികങ്ങളിലൂടെയുള്ള മെരുക്കിയെടുക്കലുകൾ ആധുനികകാലത്തുമുണ്ടല്ലോ. അവ പട്ടും വളയും നൽകുന്നതിലൂടെ മാത്രമാവണമെന്നില്ല. വാക്കാലുള്ള പ്രശംസയോ പരോക്ഷമായ അംഗീകാരമോ ആവാം. മനുഷ്യർ തൃഷ്ണകളുടെ തടവുകാരാകയാൽ അത് എളുപ്പത്തിൽ അധികാരത്തിന് പ്രായോഗികമാക്കാവുന്ന ഒന്നുമാണ്.
ആദ്യനോവലായ 'കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ട് സ്ത്രീകളുടെ കത' യിൽ നിന്ന് തികച്ചും വ്യത്യസ്തമായ ഒരു രചനാഭൂമികയിലെത്തുമ്പോൾ മനുഷ്യജന്മത്തിന്റെ വേദനകൾ കൂടുതൽ പക്വതയോടെയും നിർമമതയോടെയും കാട്ടിത്തരാനാകുന്നുണ്ട് നോവലിസ്റ്റിന്. ഇവിടെ വ്യാസപക്ഷം ചേരുന്ന ഒരു എഴുത്തുരീതിയെ വായനക്കാർക്ക് ദർശിക്കാം. അതൊരു വളർച്ചയായി തന്നെ അടയാളപ്പെടും എന്നു കരുതാം. പല സന്ദർഭങ്ങളിലും മനുഷ്യജീവിതത്തെക്കുറിച്ചുള്ള ഉൾക്കാഴ്ചയുള്ള നിരീക്ഷണങ്ങളാൽ ദാർശനികമാനം കൈവരിക്കുന്നുണ്ട് ആഖ്യാനം. 'മനുഷ്യർക്ക് പൂർവ്വാശ്രമങ്ങൾ മുൾപ്പടർപ്പ് പോലെയാണ്. എവിടെത്തൊട്ടാലും എങ്ങോട്ടു തിരിഞ്ഞാലും മുറിയും. വകവെക്കാതെ നടന്നാൽ പിന്നിൽനിന്നും കൊളുത്തിവലിക്കും' (പുറം 83). 'ഗരിമയും മഹിമയും കൂടുന്തോറും മനുഷ്യർക്ക് പിഴവുകളുടെ ഭാരം താങ്ങാനാവാതെ വരും. പ്രത്യേകിച്ച് രാജാക്കന്മാർ. അവർ തങ്ങളുടെ പിഴവുകളെ ത്യാഗങ്ങളായാണ് മനസ്സിലാക്കുക. ഭയം മൂലം അതിന്റെ ശരിതെറ്റുകൾ ആരും ഇഴ കീഴാറില്ല' (പുറം 163). 'വേണ്ടപ്പെട്ട മനുഷ്യർ ചുറ്റുമുണ്ടാകുമ്പോഴാണ് ആരും രാജാവായിത്തീരുക. ഒറ്റപ്പെട്ടുപോയ മനുഷ്യൻ ചക്രവർത്തിയാണെങ്കിലും യാചകനാണ് ' (പുറം 311) . 'ചില വൃക്ഷങ്ങൾ ഒറ്റനോട്ടത്തിൽ ശക്തമാണെന്ന് തോന്നും. പെട്ടെന്നൊരു ദിനം അതു നിലംപറ്റുമ്പോഴാണ് തായ്ത്തടി തീർത്തും ദ്രവിച്ചിരുന്നതായി ലോകമറിയുക. അതിൽത്തന്നെ കടന്നുകൂടിയ ക്ഷുദ്രപ്രാണികളാവും കാലംകൊണ്ട് അതു ചെയ്തിട്ടുണ്ടാവുക' (പുറം 219 ). സന്ദർഭാനുസൃതം സ്വാഭാവികമായി നോവലിൽ പ്രത്യക്ഷപ്പെടുന്ന ഇത്തരം സംഭാഷണങ്ങളും നിരീക്ഷണങ്ങളും സന്ദർഭങ്ങളേയും കടന്ന് മനുഷ്യജീവിതത്തെക്കുറിച്ചുള്ള വ്യാഖ്യാനങ്ങളിലേക്ക് ഉയരുന്നുണ്ട്.
71 അധ്യായങ്ങളിലായി നാം പരിചയപ്പെടുന്ന ഇതിഹാസകഥാപാത്രങ്ങൾ ഓരോരുത്തരും ജീവിതസാരം പങ്കുവെക്കുന്ന പുതിയ പാഠങ്ങളായി മാറുന്നുണ്ട്. ആധുനിക മനുഷ്യജീവിതത്തിന്റെ പരിസരത്തിലേക്ക് പാലം പണിയുന്നുണ്ട് ഓരോ കഥാപാത്രവും. അകലങ്ങളിലേക്ക് മാറ്റി നിർത്തപ്പെട്ടവർ, ചതിക്കും ഒറ്റിനും വിധേയരായവർ, അധികാരത്തിന്റെ ക്രൂരമായ താഡനം ഏറ്റുവാങ്ങേണ്ടി വന്നവർ എല്ലാം അതിലുണ്ട്. നിരമിത്രനെ സംബന്ധിച്ചിടത്തോളം ജീവിതത്തിന്റെ വിശ്വാസത്തിലേക്ക് പിടിച്ചുകയറാൻ ലഭിച്ച ഒരു നൂലിഴയായിരുന്നു ആത്രേയകം. 'ഭയത്തെ ഭയക്കരുത്, നേരിടണം' എന്ന ചൂഡകന്റെ ഉറപ്പുള്ള മൊഴിയാണ് അയാളെ ജീവിക്കാൻ പ്രേരിപ്പിച്ചത്. ഒപ്പം ഔഷധഗന്ധമുള്ള ഇള എന്ന ചികിത്സകയും. ആ ദേശത്തിന്റെ സ്നേഹമരുന്നായവൾ. കൃഷ്ണയുടെ ശരീരത്തെ നിത്യമായ പുതുമയോടെ നിലനിർത്താൻ കുന്തി ഏൽപ്പിക്കുന്നതും ഇളയെയാണ്. വേണ്ടാത്ത ഭയത്തിന് പ്രിയപ്പെട്ടവരെ ബലികൊടുക്കരുതെന്ന് നിരമിത്രനെ പഠിപ്പിച്ചത് വിശാഖയാണ്. ഘടോൽക്കചനും ഹിഡിംബിയും ഉലൂപിയും ഇരാവാനും അഭിമന്യുവും അങ്ങനെ ഓരോരുത്തരം ഓരോ പാഠങ്ങളായി നോവലിലുണ്ട്. നിസ്സഹായരും പരാജിതരുമായാണ് അവരിൽ പലരും ജീവിച്ചത്. ഉന്മാദികളും വിജയികളുമായി ചിലപ്പോൾ അവർ വേഷം കെട്ടിയാടി. അന്യരുടെ ജീവിതത്തിൽ കൂടി നെടുകെയും കുറുകെയും നടന്നുകൊണ്ട് അവരവരുടെ ജീവിതം ജീവിക്കുന്നതിനിടയിൽ പലപ്പോഴും അവർ ദുർബലപ്പെട്ടു. 'ഏറ്റവും ദുർബലമായ നിമിഷങ്ങളിലാണ് മനുഷ്യർക്ക് ധർമലോപം സംഭവിക്കുക. ശരീരത്തിന്റെയോ ആത്മാവിന്റെയോ ഏതെങ്കിലുമൊരു സുഷിരത്തിലൂടെ കൽമഷം അകത്തുകയറും. ആകെ വ്യാപിക്കും' (പുറം 195). പരാമർശിച്ചുപോകേണ്ടതല്ലാത്തതായ ഒരു കഥാപാത്രവുമില്ല നോവലിൽ . 'മനുഷ്യനെന്നത് ഭൂമിയിലെ ദിവസങ്ങളാണ്, നിമിഷങ്ങളാണ്, ഓർമകളാണ്, ശബ്ദങ്ങളാണ്, രുചികളാണ്,' എന്നത് വാസ്തവം.
നോവലിൽ ധാരാളം ചോദ്യങ്ങളുണ്ടായി വന്നത് പൊളിച്ചെഴുത്തിന്റെ ഭാഗമായിരിക്കണം. ജീവിതത്തെക്കുറിച്ചുള്ളവയാണ് ആ ചോദ്യങ്ങൾ. മരണത്തേക്കുറിച്ചുള്ളതും. വായനക്കാരും നിസ്സഹായരായിപ്പോകും അവക്കുമുമ്പിൽ.
പാണ്ഡവർ നടത്തിയത് ധർമയുദ്ധമാണെന്ന പരിചിതമായ ആഖ്യാനത്തെ നോവൽ അപനിർമിക്കുന്നുണ്ട്. ആർക്കൊക്കെയോ വേണ്ടി മരിക്കുകയും കൊല്ലുകയും ചെയ്യാനെത്തിയവരായിരുന്നു യുദ്ധമുഖത്ത് ഇരുപക്ഷത്തുമുണ്ടായിരുന്നത്. അവർ ആർക്കൊക്കെയോ വേണ്ടിയാണ് യുദ്ധവിജയം ആഘോഷിച്ചതും. പാഞ്ചാല രാജാവിന് ഒരു പുത്രി മാത്രമാണുള്ളതെന്നാണ് ഞങ്ങളറിഞ്ഞതെന്ന് ആദ്യ കൂടിക്കാഴ്ചയിൽ അർജുനൻ പറയുന്നുണ്ട്. പാണ്ഡവരുടെ യഥാർത്ഥ പ്രകൃതം നിരമിത്രന്റേയും കൃഷ്ണയുടേയും നാഗന്മാരുടേയും അർജുനന്റെ പത്നിമാരുടേയും പക്ഷത്തുനിന്നുള്ള ആഖ്യാനം വഴി അനാവരണം ചെയ്യാൻ നോവലിസ്റ്റിന് കഴിയുന്നുണ്ട്. അതോടെ ആ വിഗ്രഹങ്ങൾ, കൃഷ്ണനും പാണ്ഡവരുമെല്ലാം അടക്കം പൊളിഞ്ഞു വീഴുന്നു. ധർമ്മയുദ്ധമെന്ന് വിളിക്കപ്പെടുന്ന യുദ്ധത്തിന്റെ പൊള്ളത്തരങ്ങൾ തുറന്ന് കാണിക്കുന്നുണ്ട് ആത്രേയകം . വിജയം എന്ന അവസ്ഥ തന്നെ പൊളിച്ചെഴുതപ്പെടേണ്ടുന്ന ഒന്നായിത്തീരുന്നു. നോവലിൽ ധാരാളം ചോദ്യങ്ങളുണ്ടായി വന്നത് പൊളിച്ചെഴുത്തിന്റെ ഭാഗമായിരിക്കണം. ജീവിതത്തെക്കുറിച്ചുള്ളവയാണ് ആ ചോദ്യങ്ങൾ. മരണത്തേക്കുറിച്ചുള്ളതും. വായനക്കാരും നിസ്സഹായരായിപ്പോകും അവക്കുമുമ്പിൽ. 'മനുഷ്യന് അനുനിമിഷം ഭാരം തോന്നുന്നതും ഒഴിവാക്കാനൊരുങ്ങിയാലും സാധിക്കാത്തതും എന്താണ്' എന്ന ഇളയോടുള്ള കൃഷ്ണയുടെ ചോദ്യമുണ്ട്. ഇതാണ് ഉത്തരം - 'സ്വന്തം ജീവിതം’. ചോദ്യങ്ങളിലും ഉത്തരങ്ങളിലുമാണ് നോവൽ തുടങ്ങുന്നതു തന്നെ. ഒരു ചോദ്യം ഉത്തരം കണ്ടെത്താനായി വായനക്കാർക്കായി വിട്ടിട്ടുമുണ്ട്. 'മരിച്ചാലും വിടാത്തതേത്' എന്ന ചോദ്യമാണത്.
നിരമിത്രനെന്ന കഥാപാത്രത്തെ കേന്ദ്രീകരിച്ചുകൊണ്ടാണ് നോവലിസ്റ്റ് തന്റെ അപനിർമാണം നടത്തുന്നത്. പഞ്ചമവേദമായ മഹാഭാരതകഥ കേട്ട സർവർക്കുമറിയാവുന്നത് ദ്രുപദപുത്രനായ നപുംസക ജന്മത്തെയാണ്. മൂലകഥയിൽ ശിഖണ്ഡിയെന്നു മാത്രം നാം വായിച്ചറിഞ്ഞ ഒരു ജന്മം. ജന്മകഥയിൽ തളച്ചിടപ്പെട്ടവനായിരുന്നു അയാൾ. വിവാഹാനന്തരം വധുവിനാൽ ക്ലീബജന്മം തിരിച്ചറിയപ്പെട്ടതിനാൽ ഉപേക്ഷിക്കപ്പെട്ടവൻ. എല്ലാവരുടേയും നിന്ദയ്ക്ക് പാത്രമായവൻ. തുടർന്ന് രാജ്യഭ്രഷ്ടനാക്കപ്പെട്ട മനുഷ്യജന്മം. സ്വത്വനഷ്ടം മനുഷ്യന് ഭയാനകമായ അവസ്ഥയാണ്. നിർബ്ബന്ധ പൂർവ്വം വച്ചുകെട്ടപ്പെട്ട ഭാരമായിരുന്നു നിരമിത്രന് ആണത്തം. മനുഷ്യകുലം കടന്നു പോകാനിടയുള്ള മുഴുവൻ ജീവിതാനുഭവങ്ങളും ഉൾക്കൊണ്ടിരിക്കുന്ന ഇതിഹാസമെന്ന ഖ്യാതിയുണ്ടല്ലോ മഹാഭാരതത്തിന്. ഈ രചന നിരമിത്രനിൽ തുടങ്ങി വികസിച്ച് അവസാനിക്കുമ്പോൾ മനസ്സിൽ ഉറച്ചിരുന്ന ധാരണകൾ പാടേ തിരുത്തപ്പെടുകയും അപ്രധാനമായി കണ്ടിരുന്ന പലതും കനപ്പെട്ടുവരികയും ചെയ്യുന്നു. ആദ്യാവസാനം ആ വഴികളിലൂടെ ആഖ്യാനം പഴുതില്ലാതെ മുന്നേറുന്നതുകൊണ്ട് വായനക്കാരിൽ അത് വിങ്ങലുണ്ടാക്കുന്നു. വായനക്കാരെ ആശ്ചര്യപ്പെടുത്തുകയും വിഭ്രമിപ്പിക്കുകയും ഒടുവിൽ ഹൃദയത്തിലേക്കാവാഹിക്കുന്ന തരത്തിലേക്ക് മാറുകയും ചെയ്യുന്നു. സരമ ചൊരിയുന്ന ശാപവചനങ്ങളുടെ ദംശനമേറ്റ് തീണ്ടിയ ഭയം ഒളിഞ്ഞും തെളിഞ്ഞും തുടക്കം മുതൽ നോവലിൽ നിറഞ്ഞുനിൽക്കുന്നു. ജീവദായിനിയായ ജലത്തിനും തൊണ്ടയിൽ കുരുങ്ങി മനുഷ്യരെ കൊന്നുകളയാൻ പറ്റും എന്ന് നോവൽ നമ്മെ ജാഗ്രതപ്പെടുത്തുന്നു.
- Author Biography
- Book Reviews
- Book Recommendations
“Premalekhanam” – A Tale of Love and Satire
- Book Reviews , Fiction , Genres , Romance
“Premalekhanam” is a celebrated Malayalam novel written by renowned author Vaikom Muhammad Basheer. First published in 1943, the novel has become an integral part of Malayalam literature and holds a special place in the hearts of readers. It beautifully intertwines themes of love, social satire, and cultural norms, creating a captivating narrative that resonates with audiences even today.
Table of Contents
BOOK NAME | Premalekhanam |
AUTHOR | Vaikom Muhammed Basheer |
CATEGORY | , |
LANGUAGE | English, Malayalam |
NUMBER OF PAGES | 56 |
PUBLISHER | DC Books |
PUBLISHING DATE | 1 January 2019 |
EDITION | 39th edition |
ISBN-10 | 8126436131 |
ISBN-13 | 978-9353220716 |
DIMENSIONS | 23.4 x 15.6 x 1.9 cm |
READING AGE | 7 - 14 years |
PRICE | |
EBOOK |
Background and Significance
Set in the pre-independence era of India, “Premalekhanam” reflects the social and cultural landscape of the time. It explores the lives of ordinary individuals and the complexities of their relationships against a backdrop of societal expectations and constraints. The novel not only entertains readers but also serves as a mirror to society, offering insightful commentary on various aspects of human existence.
Plot Overview
The story revolves around the lives of Achutha Menon, a young man full of idealism, and Nandini, a spirited and progressive woman. Their paths cross in unexpected circumstances, leading to a blossoming romance. However, their love faces numerous challenges, including societal prejudices, family conflicts, and personal dilemmas. The novel takes readers on a rollercoaster ride of emotions, weaving together love, laughter, and poignant moments.
Character Analysis
- Achutha Menon: A passionate and idealistic young man who dreams of a better society.
- Nandini: A progressive and independent woman who challenges societal norms.
- Ittichan: Achutha Menon’s loyal friend and confidant.
- Kunjamina: Nandini’s vivacious and supportive friend.
Themes and Symbolism
“Premalekhanam” delves into several themes and employs symbolism to convey deeper meanings:
- Love and Romance : The novel explores the complexities and sacrifices associated with love, highlighting its transformative power.
- Social and Cultural Norms : Basheer cleverly critiques societal norms and traditions through the characters and their interactions, questioning the rigidity of the existing social structure.
- Satire and Humor : Basheer’s witty narrative and humorous dialogues provide comic relief while offering astute observations about the society of the time.
Writing Style and Narrative Techniques
Basheer’s writing style in “Premalekhanam” is marked by simplicity, spontaneity, and a conversational tone. He employs colloquial language, making the characters and their emotions relatable to readers. The novel’s narrative is non-linear, incorporating flashbacks and introspective moments to provide a holistic view of the story.
Reception and Critical Acclaim
“Premalekhanam” garnered widespread acclaim upon its release and continues to be celebrated for its literary brilliance. Basheer’s adept storytelling, realistic characters, and social commentary earned him praise from critics and readers alike. The novel’s popularity has only grown over time, cementing its status as a timeless classic in Malayalam literature.
Impact and Legacy
“Premalekhanam” has had a significant impact on Malayalam literature and continues to inspire new generations of readers and writers. It challenged traditional narratives and paved the way for more progressive and socially conscious storytelling in Indian literature. The novel remains a testament to Basheer’s mastery of the craft and his ability to capture the essence of human emotions and experiences.
Adaptations and Translations
“Premalekhanam” has been adapted into various mediums, including stage plays, television series, and a critically acclaimed film. Its translations into different languages have allowed a wider audience to appreciate Basheer’s storytelling prowess.
“Premalekhanam” stands as a timeless masterpiece that seamlessly blends love, satire, and social commentary. Vaikom Muhammad Basheer’s ability to capture the human experience with wit and authenticity continues to captivate readers. Through its endearing characters and thought-provoking narrative, “Premalekhanam” remains an invaluable contribution to Indian literature.
To gain a deeper understanding of the remarkable writer behind Premalekhanam, take a journey into the life and works of Vaikom Muhammad Basheer . Discover the cultural context and influences that shaped his writings, and explore his other celebrated works that continue to inspire readers around the world.
Frequently Asked Questions (FAQs)
Is “premalekhanam” based on real-life events.
No, “Premalekhanam” is a work of fiction created by Vaikom Muhammad Basheer. However, it reflects the societal norms and cultural context prevalent during the time of its writing.
Are there any film adaptations of “Premalekhanam”?
Yes, “Premalekhanam” has been adapted into a highly acclaimed film of the same name. It beautifully brings the characters and the essence of the novel to the big screen.
What is the significance of the title “Premalekhanam”?
“Premalekhanam” translates to “Love Letter” in English. The title reflects the central theme of love and its various dimensions explored in the novel.
Can “Premalekhanam” be read in English?
Yes, “Premalekhanam” has been translated into English, allowing readers worldwide to experience the magic of Basheer’s storytelling.
How does “Premalekhanam” address social issues?
Through its satirical elements and character interactions, “Premalekhanam” sheds light on societal norms, gender roles, and the influence of cultural expectations, sparking reflection and raising awareness about these issues.
- Malayalam News
ആറ് ബോഗികളുള്ള ഒരു ട്രെയിൻ, 50 കുഞ്ഞുങ്ങൾ മാത്രം പഠിക്കുന്ന സ്കൂൾ, ടോ-മോഗാക്വയ്ൻ!
എന്തു വികൃതി കാണിച്ചാലും 'നോക്ക് ടോട്ടോചാൻ, നേരായിട്ടും നീ ഒരു നല്ലകുട്ട്യാ' എന്നുപറയുന്ന മാസ്റ്ററുടെ മന്ത്രികശിക്ഷണത്തിലൂടെയാണ് ടോട്ടോചാൻറെ പിന്നീടുള്ള വളർച്ച. ആ സ്കൂൾ വിദ്യാഭ്യാസും നൈസർഗികതയുമാണ് വെറും ടോട്ടോചാനെ ലോകമറിയുന്ന തെത്സുകോ കുറേയാഗനി ആക്കി മാറ്റിയത്.
കൊവിഡിനും ലോക്ഡൌണിനും ഓൺലൈൻ ക്ലാസുകൾക്കുമെല്ലാം തത്ക്കാലം വിട. പ്രവേശനോത്സവത്തോടെ വീണ്ടും സ്കൂൾ തുറക്കാനൊരുങ്ങുകയാണ്. രണ്ട് വർഷത്തെ ഇടവേളക്ക് ശേഷമാണ് കുട്ടിക്കുരുന്നുകൾ സ്കൂളുകളിലേക്ക് പൂർണതോതിൽ വീണ്ടുമെത്തുന്നത്. കട്ടപ്പുറത്ത് കിടന്ന കെഎസ്ആർടിസിയുടെ ലോഫ്ലോർ എസി ബസുകൾ ക്ലാസ്മുറിയാക്കി മാറ്റുമെന്ന പ്രഖ്യാപനം അടുത്തിടെ ഗതാഗതമന്ത്രി നടത്തിയത് ശ്രദ്ധേയമായിരുന്നു. എങ്ങനെയായിരിക്കും ബസ് ക്ലാസ്മുറിയിലെ പഠനം? കുട്ടികൾക്ക് മാത്രമല്ല, എല്ലാവർക്കും ആകാംഷയുണ്ട് അതിനെ കുറിച്ചറിയാൻ.
ജപ്പാനിലെ ടെലിവിഷൻ താരവും അവതാരകയുമായിരുന്ന തെത്സുകോ കുറോയാനഗി (Tetsuko Kuroyanagi) എന്ന ടോട്ടോച്ചാനും അങ്ങനെ ഒരു ആകാംഷയുണ്ടായിരുന്നു. ആ ആകാംഷയും സന്തോഷവും ഒക്കെയാണ് 'ടോട്ടോച്ചാൻ' (Totto-Chan: The Little Girl at the Window) എന്ന ആത്മകഥയിലും തെത്സുകോ പറയുന്നത്.
മുന്തിയ സ്കൂളിൽ നിന്ന് പുറത്താക്കപ്പെട്ടാണ് കൊച്ചുടോട്ടോ അമ്മയ്ക്കൊപ്പം പുതിയ സ്കൂളിൽ ചേരാൻ എത്തിയത്. സ്കൂളിന്റെ പേര് വലിയ അക്ഷരങ്ങളിൽ എഴുതിയ കോൺക്രീറ്റ് തൂണുകളായിരുന്നില്ല പുതിയ സ്കൂളിന്. നിറയെ ഇലകളുള്ള 'വളരുന്ന തൂൺ...' കൊച്ചുടോട്ടോ ആ സ്കൂളിന്റെ പേര് വായിച്ചെടുത്തു.
ടോ-മോഗാക്വയ്ൻ!
ഇലച്ചാർത്തുകൾക്കിടയിലൂടെ കണ്ട കാഴ്ച ടോട്ടോച്ചാനെ വിസ്മയിപ്പിച്ചു. സ്കൂൾ കെട്ടിടമല്ല, ആറ് ബോഗികളുള്ള ഒരു ട്രെയിൻ. ഉപേക്ഷിക്കപ്പെട്ട ഒരു ട്രെയിനായിരുന്നു ടോമോഗാക്വയ്ൻ എന്ന, 50 കുഞ്ഞുങ്ങൾ മാത്രം പഠിക്കുന്ന ആ സ്കൂൾ. ട്രെയിനിലെ ടിക്കറ്റ് എക്സാമിനറെ പോലെ ടോമോ ട്രെയിൻ സ്കൂളിന് ഒരു പ്രധാനാധ്യാപകനും, കൊബായാഷി മാസ്റ്റർ. ഒരു തീവണ്ടിയിലെ ടോട്ടോച്ചാന്റെ സഹയാത്രികരായി ഒമ്പത് പേരും.
സ്കൂൾ കെട്ടിടം ട്രെയിൻ ആയത് പോലെ തന്നെ വ്യത്യസ്തമായിരുന്നു ടോമോഗാക്വെയ്നിലെ അധ്യയനവും. ഓരോ വിദ്യാർത്ഥികൾക്കും ഇഷ്ടമുള്ള വിഷയം ആദ്യം പഠിച്ചുതുടങ്ങാം. ഒരാൾക്ക് ഭാഷയിൽ നിന്ന് തുടങ്ങാം. മറ്റൊരാൾ തുടങ്ങുന്നത് കണക്കിൽ നിന്ന്, ഇനിയൊരു ശാസ്ത്രവിദഗ്ധനാകട്ടെ രാസപദാർത്ഥങ്ങൾ അടങ്ങിയ ഫ്ലാസ്ക് ബർണറിൽ വച്ച് തിളപ്പിച്ച് പഠിച്ചുതുടങ്ങും. ഓരോ വിദ്യാർത്ഥിയുടേയും സഹജമായ താത്പര്യം, അവരുടെ ചിന്ത വികസിക്കുന്നത് എങ്ങനെ എന്നൊക്കെ കണ്ടെത്താനുള്ള നല്ല മാതൃകയായിരുന്നു കൊബായാഷി മാസ്റ്റർ സ്കൂളിൽ അവലംബിച്ചിരുന്നത്. ടെൻഷൻ ഇല്ലാത്ത, ഹോം വർക്ക് ഇല്ലാത്ത സ്കൂൾ
''കടലിൽ നിന്നൊരു പങ്ക്, മലയിൽ നിന്നൊരു പങ്ക് '' കൊബായാഷി മാസ്റ്ററുടെ പ്രയോഗമാണത്. കുഞ്ഞുങ്ങളുടെ സമീകൃതാഹാരക്രമത്തെ എത്രയോ ലളിതമായാണ് ആ അധ്യാപകൻ വിശദീകരിക്കുന്നത്. ലൈബ്രറിക്ക് വേണ്ടി പുത്തൻ തീവണ്ടി ബോഗി എത്തുന്നതും മധ്യവേനലവധിക്കാലത്ത് ടെന്റ് കെട്ടി കുട്ടികൾ ഒന്നിച്ച് താമസിച്ചതും 'ടോട്ടോച്ചാൻ, ജനാലക്കരികിലെ വികൃതിക്കുട്ടി' എന്ന ആത്മകഥയിലുണ്ട്.
1945 -ലെ ബോംബാക്രമണത്തിൽ ടോക്കിയോ നഗരം നശിച്ചപ്പോൾ റ്റോമോഗാക്വെയ്ൻ എന്ന തീവണ്ടിസ്കൂളും കത്തിയെരിഞ്ഞു. ഹെഡ്മാസ്റ്ററുടെ സ്വപ്നങ്ങളിൽ ത്രസിച്ചുനിന്ന പള്ളിക്കൂടം തീനാളങ്ങളിൽ മറഞ്ഞു. ഉത്കണ്ഠാകുലരായ സഞ്ചാരികളേയും കുത്തിനിറച്ച് പോകുന്ന തീവണ്ടിയിലായിരുന്നു അന്നത്തെ ടോട്ടോച്ചാന്റെ യാത്ര.
അതുവരെയുള്ള ടോട്ടോച്ചാന്റെ യാത്രകൾ തന്നെയാണ്, ജപ്പാനിലെ ബെസ്റ്റ് സെല്ലർ പുസ്തകത്തിന്റെ രചയിതാവായി അവരെ വളർത്തിയതും. 1981 -ലാണ് ടോട്ടോച്ചാൻ എന്ന പുസ്തകം പുറത്തിറങ്ങി ഇന്നുവരെ ലക്ഷക്കണക്കിന് കോപ്പികൾ വിറ്റുപോയിരിക്കുന്നു. മനസിൽ കുട്ടിത്തം സൂക്ഷിക്കുന്നവർക്ക് എന്നും എപ്പോഴും ഒറ്റയിരിപ്പിൽ വായിച്ചുതീർക്കാവുന്ന ഒരു പുസ്തകം.
- Tetsuko Kuroyanagi
- book review
- Totto Chan The Little Girl at the Window
Latest Videos
RELATED STORIES
22 വാരയിലെ ചരിത്രത്തിലൂടെ- രണ്ടാം ഭാഗം; ഒരു ക്രിക്കറ്റ് കാമുകന്‍റെ പുസ്‌തകം- റിവ്യൂ
വിചിത്രമായൊരു യാത്ര, ആദ്യം ട്രെയിന്‍, പിന്നെ മഞ്ഞുവണ്ടി, ഭയന്നിട്ടും ചിരിച്ച് ഒരമ്മയും മക്കളും!
'അല്‍പ്പമെങ്കിലും മനസ്സാക്ഷി കാണിച്ചുകൂടേ? ഞാന്‍ എന്തപരാധം ചെയ്തു'; കുറിപ്പുമായി 'റാം C/O ആനന്ദി'യുടെ സൃഷ്ടാവ്
കാഞ്ഞങ്ങാട്ടൊരു കവിതക്കൃഷി, മൂന്നാഴ്ചത്തെ കൊയ്ത്തുല്‍സവം, ഒടുവിലിതാ ഒരു കവിതാ സമാഹാരം!
കോപ്പിയടിച്ചെന്ന് കോടതി, ലക്ഷങ്ങള്‍ പിഴ; വിവാദമുനമ്പില്‍, കേരളത്തിലും ആരാധകരുള്ള എഴുത്തുകാരി!
LATEST NEWS
അന്ന് കരുതിയത് രഞ്ജിത്ത് വേട്ടക്കാർക്കൊപ്പമാണല്ലോ എന്നാണ്, ഇന്നലെ മനസ്സിലായി വേട്ടക്കാരൻ കൂടിയാണെന്ന്: ഷഹനാസ്
ആപ്പിള്‍ 16 സീരിസ് ഈ ദിനം പുറത്തിറങ്ങും; ഫോണ്‍ ലഭ്യമാകുന്ന തിയതിയും പുറത്തുവിട്ട് റിപ്പോര്‍ട്ട്
12,000 അടി ഉയരത്തിൽ കുടുങ്ങി അപ്പാഷെ ആക്രമണ ഹെലികോപ്റ്റർ; എങ്ങനെ താഴെയിറക്കും?
യുവനേതാവിന്റെ മരണം, തമിഴ്നാട് പൊലീസിനെതിരെ വിമർശനം തുടർന്ന് കാർത്തി ചിദംബരം
ഗോവിന്ദ് പത്മസൂര്യയുടെ 'മനോരാജ്യം'; വീഡിയോ സോംഗ് പുറത്തെത്തി
Recent Videos
കോൺക്ലേവ് കണ്ണിൽ പൊടിയിടാനോ?; കേസെടുക്കുന്നതിൽ സർക്കാരിൽ അഭിപ്രായ ഭിന്നതയോ?
സിനിമ പീഡനങ്ങൾ കടലാസിൽ ഒതുങ്ങുമോ? | കാണാം ന്യൂസ് അവർ
ജനപ്രീതിയിൽ മുന്നേറി കമല ഹാരിസ്, ദേശീയ കണ്‍വെന്‍ഷനിൽ അണിനിരന്നത് പതിനായിരങ്ങൾ
നാലര വർഷം സർക്കാർ എന്ത് ചെയ്തു?; പ്രതികൾക്കോ പരാതിക്കാർക്കോ പരിരക്ഷ?
മലയാള സിനിമയിലെ 'മീ റ്റൂ' വിൽ നടപടിയുണ്ടോ? | #Newshour | Vinu V John 19 Aug 2024
- Latest News
- Grihalakshmi
- Forgot password
- My bookmarks
- Short (< 5 min)
- Medium (5 - 20 min)
- Long (> 20 min )
- Published Date
ഇദം പാരമിതം: ദാര്‍ശനികമായ അന്തര്‍ധാര - കെ.വി.മോഹന്‍ കുമാര്‍
മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച വി.ജി തമ്പിയുടെ ...
കാലത്തിന്റെ വരവ്-ചെലവ് കണക്കില്‍ ജീവിതത്തിന് നഷ്ടങ്ങളേയുള്ളൂ; സമയനദിയുടെ മറുകരയില്‍
'ദേഹം': 'സൂസന്ന'യില്‍നിന്ന് വ്യത്യസ്തം, കവിത മണക്കുന്ന മനോഹര ഭാഷ
അജയ് പി. മങ്ങാട്ടിന്റെ 'ദേഹം' എന്ന നോവലിന്റെ ആസ്വാദനക്കുറിപ്പ് ...
മറ്റുള്ളവരുടെ വിശേഷങ്ങള്‍; നമ്മുടെയും!
കെ.വി മണികണ്ഠൻ രചിച്ച WEശേഷം എന്ന നോവൽ ഡോ. കല ...
കഥാകാരന്റെ കഥയും വായനക്കാരുടെ ജീവിതവും!
വി. എസ് അജിത്തിന്റെ 'ഇന്ന് രാത്രി പതിനൊന്നിന്' ...
മരണമേ... നിനക്കും ഓര്‍മകള്‍ക്കും തമ്മിലെന്ത്?
അജയ് പി മങ്ങാട്ടിന്റെ പുതിയ നോവൽ ദേഹം ഡോ. സ്വപ്ന ...
ആരുമില്ലാത്തവരെ മണ്ണിലുറക്കികിടത്തി ഉണര്‍ന്നിരിക്കുന്ന വിനു; 'ഈ മനുഷ്യനെ മരിച്ചവര്‍ക്ക് ആവശ്യമുണ്ട്'
ഏത് കാലത്തും വറ്റാത്ത ആഴവും പരപ്പുമുള്ള ജലാശയം; 'നാട്യവിചാരം' വായിക്കുമ്പോള്‍
'സ്വരാജിന്റെ കാര്യത്തില്‍ തിലക് തന്റെ തലമുറയെക്കാള്‍ മുന്നില്‍ സഞ്ചരിച്ചു'
'ഒരു ചെടിയെ സംരക്ഷിക്കുന്ന ശ്രദ്ധയോടെ അവരെ അവരായി വളരാന്‍ നാം അനുവദിക്കണം'; വിശാലമാണ് 'കുഞ്ഞുലോകം'
'മനുഷ്യനെന്നത് ഭൂമിയിലെ ദിവസങ്ങളാണ്, നിമിഷങ്ങളാണ്, ഓര്‍മകളാണ്, ശബ്ദങ്ങളാണ്, രുചികളാണ്...'
റഷ്യന്‍ കഥകള്‍: സമുദ്രതീരത്തെ കാഴ്ചകളല്ല, മനുഷ്യമനസ്സിനകത്തെ ഉള്‍ക്കാഴ്ചകള്‍
ഈ കൈകള്‍ വാരിയെടുത്തത് 1500 മൃതദേഹങ്ങള്‍; മരണത്തില്‍ മാത്രം വിശ്വസിക്കുന്ന ഒരു മനുഷ്യന്‍...
'മാതൊരുപാകന്‍'; സ്ത്രീശരീരത്തെ കുറിച്ചുള്ള പുരുഷന്റെ ഭയം
പിൻകുറിപ്പിൽ പറയുന്നതുപോലെ, വർഗീയ ഫാസിസ്റ്റുകളുടെ ...
'എം.ടി. അനുഭവം, അഭിമുഖം, അന്വേഷണം'; എഴുത്തുകാരന്റെ അകപ്പൊരുള്‍ തേടുന്ന പുസ്തകം
മരണവംശം: ഏര്‍ക്കാനയുടെ വീരേതിഹാസം, പെണ്ണുങ്ങളുടെ സങ്കടത്തിന്റെയും പ്രതികാരത്തിന്റെയുംകൂടി കഥ!
ഉടുപ്പില്‍ കുരുങ്ങിയ എല്ലിന്‍ കഷ്ണവും ഐലാന്‍ കുര്‍ദിയും! 'സിന്‍' മലയാളത്തിന്റെ അന്താരാഷ്ട്ര നോവല്‍
'ഈ വ്യാഖ്യാനത്തിനു ഞാന്‍ എന്നെത്തന്നെ നിയുക്തയാക്കിയതിനു പിന്നില്‍ കാരണമുണ്ട്'- ഡോ. എം ലീലാവതി
തുടക്കം, നടുക്കം, ഒടുക്കം എന്ന മൂന്നു തുടര്‍ച്ചരടില്ലായ്മയുടെ സ്വാതന്ത്ര്യമുള്ള ഒരു നോവല്‍
'ഏതെങ്കിലും പ്രസ്ഥാനത്തിന്റെ പേര് പറയാതെ ഒരു സാഹിത്യ കൃതിയെ വിലയിരുത്താനാകില്ലെന്ന പരാധീനത!'
ലോകത്തെ പിടിച്ചുലച്ച കഥകള്‍ അഥവാ 'എം. കൃഷ്ണന്‍ നായരുടെ പ്രിയപ്പെട്ട വിശ്വോത്തരകഥകള്‍'
ജാതിക്ക് ജാതി പഗെ നായിക്ക് നായി പഗെ'; മരണവംശത്തിന്റെ വന്യതയും വശ്യതയും
കടയിലേക്ക് വരുന്നവരെ ആന്റീ എന്നു വിളിച്ചാല്‍... ഉത്തരം പറയാന്‍ കുല്‍ച്ചയും ഫുല്‍ക്കയും പിന്നെ ഞാനും!
കലാപമുണ്ടാക്കാന്‍ എളുപ്പമാണ്; അതുണ്ടാക്കുന്ന മുറിവുകള്‍ ആരെല്ലാം പങ്കിടണം?
പന്തിനെ പാട്ടിലാക്കിയ പാട്ടുകാരന്‍ പറയുന്നു; 'ഫുട്ബോള്‍ വെറും കളിയല്ല, കാവ്യത്മാകമായ ഒന്ന്'
''ആദ്യമായി വിമാനത്തില്‍ പോകുമ്പോള്‍ ഗ്യാസ് അടുപ്പ് ചുമന്ന് കൊണ്ടുപോകേണ്ടല്ലോ...''
'മരണത്തിന് മുന്നില്‍ വലിപ്പച്ചെറുപ്പങ്ങളില്ല'; യാഥാര്‍ഥ്യത്തിലേക്ക് വിരല്‍ ചൂണ്ടുന്ന പുസ്തകം
'പെണ്‍പാട്ടു താരകള്‍' പറയും; 'ആഘോഷമാക്കിയ ഒരുപാട് ചലച്ചിത്രഗാനങ്ങള്‍ക്ക് മറ്റൊരു അര്‍ഥംകൂടിയുണ്ട്'
ഇഷാംബരം: ധാരാവിയുടെ പശ്ചാത്തലത്തില്‍ ഒരു നോവല്‍
നാലു രാപ്പകലുകളുടെ കഥ ഒരർദ്ധവിരാമത്തോടെ അവസാനിക്കുന്ന ...
പുറംലോകം പുച്ഛിക്കുന്ന വിചിത്രമായ ശീലങ്ങളുള്ളവര്‍ ജീവിക്കാന്‍ മറന്നുപോകുമ്പോള്‍...
Special Pages
'ചിത്രകഥയില്‍ അവന്റെ ഭൂതങ്ങള്‍'; ആത്മകഥനത്തിന്റെയും ചിത്രകലയുടെയും ഒരു വിചിത്ര സംയുക്തം
'അങ്കമാലിയിലെ മാങ്ങാക്കറിയും വില്ലുവണ്ടിയും...'; കഥ ജീവിതവുമായി ഉടമ്പടി തീര്‍ക്കുമ്പോള്‍.
മരണവംശം: പകയുടെയും കൊലയുടെയും മഹേതിഹാസം!
'ജാതിക്കു ജാതി പഗെ, നായിക്ക് നായി പഗെ, തരൈട്ട് ...
'ഏത് കഥയ്ക്കാണ് ജീവിച്ചിരുന്നവരും ജീവിച്ചിരിക്കുന്നവരുമായി ബന്ധമില്ലെന്ന് പറയാന്‍ കഴിയുക?'
ഇദം പാരമിതം; മൃതി ഒരു തഴുത് തുറക്കലാണ്; ഒരു ഗര്‍ഭഗൃഹത്തിലേക്ക്, മറ്റൊരു ആരണ്യമനസ്സിലേക്ക്.
'പ്രിയപ്പെട്ട 101 വിഷ്ണുനാരായണന്‍ നമ്പൂതിരിക്കവിതകള്‍'; വാഗ്മകരന്ദത്തിന്റെ അന്യാദൃശ മധുരിമ
ഗുരുനിത്യ, ഫേണ്‍ഹില്‍, ഹെഡ്ഡ വാക്കര്‍...'ഇദം പാരമിത'ത്തിലെ ലെവിന്‍ നടന്നുതീര്‍ത്ത വഴികള്‍
'പത്രത്തിന്റെ പണിപ്പുര'; വാര്‍ത്താവിഷയങ്ങളില്‍ താല്‍പര്യമുള്ളവര്‍ക്കായി ഒരു പാഠപുസ്തകം.
ആത്മാവറിഞ്ഞ് ആസ്വദിക്കണോ? തൃശ്ശൂര്‍ പൂരത്തിന് എത്തുംമുമ്പേ ഈ പുസ്തകം വായിച്ചാലോ...
'നിഴല്‍ഭൂപടം': നോവല്‍ ഭൂപടത്തിലെ നാഴികക്കല്ലാകാന്‍ ഒരു പുസ്തകം
ജിതേഷ് ആസാദ് എഴുതി മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച ...
30 ദിവസത്തെ ആത്മീയയാത്രയല്ലത് ഒരു ജീവിതത്തിന്റെ താളനിയന്ത്രണമാണ്; അത്തറിന്റെ മണമുള്ള ഈദ് മുബാറക്ക്
സുലോചന പറഞ്ഞു; 'ആയിരാമത്തെ സ്റ്റേജാകും, എന്നാലും കരഞ്ഞുപോകും'
മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച ബൈജു ചന്ദ്രന്റെ ...
യുയുത്സു; പാണ്ഡവരോട് കൂറുകാണിച്ച ധൃതരാഷ്ട്രരുടെ മകന്‍!
മഹാഭാരതം എന്നും ഒരു ചർച്ചയാണ്, എവിടെയും. അത് വ്യാഖ്യാനിക്കുന്നത് ...
ബറാബസ് നിരീക്ഷിച്ചു; യഥാര്‍ത്ഥത്തില്‍ അവന്‍ മരിച്ചത് തനിക്കുവേണ്ടിയാണ്, എന്നിട്ടും... | Book review
'സുഗന്ധജീവിതം'; ബിസിനസിലും ജീവിതത്തിലും വെല്ലുവിളികളെ നേരിട്ട് വിജയിച്ച കഥ
'പത്രത്തിന്റെ പണിപ്പുര'; വിദ്യാര്‍ഥികള്‍ക്കും പൊതുജനത്തിനും ഒരുപോലെ വായിക്കാനാകുന്ന പുസ്തകം
അനന്തതയെ തൊട്ട് 'ഇദം പാരമിതം'; അടിമുടി കാവ്യാത്മകമായ നോവല്‍ | ആസ്വാദനം
പല അടരുകളിൽ അടുക്കിയ ജീവിതേതിഹാസം | 'മരിപ്പാഴി' നോവൽ ആസ്വാദനം.
നോവൽ എന്ന എഴുത്തുരൂപം നാളിതുവരെ കാണാത്ത തരത്തിലുള്ള ...
രഹസ്യങ്ങളുടെ ചുരുളഴിക്കുന്ന 'ഇന്‍സിഷന്‍'; ത്രില്ലര്‍ പ്രേമികള്‍ക്കായി ഒരു മികച്ച പുസ്തകം
പറയാതെ വയ്യെന്റെ പ്രണയമേ... അതിജീവനത്തിന്റെയും ആത്മാവിഷ്‌കാരത്തിന്റെയും പ്രണയഗാഥകള്‍
ആ ഫോട്ടോ എടുത്തതിൽ പിന്നെ ഇന്നുവരെ മിണ്ടാത്തവരുണ്ട്; ...
'നൂറ് ശതമാനം സംതൃപ്തിയോ, എന്തൊക്കെയോ നേടിയെന്നോ ഇന്നേവരെ ...
Movies-Music
'പുതിയതായി വരുന്ന പെൺകുട്ടിയെ ആരും ഇവിടെ ഒന്നും ചെയ്യില്ല'; ...
കഥ കേട്ട് സംഗീത സംവിധായകൻ പേടിച്ചോടി, പാട്ട് കേട്ട് ...
ഞങ്ങളുടെ പോരാട്ടം ശരിയായിരുന്നു; ഹേമാ കമ്മിറ്റി റിപ്പോർട്ട് ...
Most commented.
- Mathrubhumi News
- Media School
- Privacy Policy
- Terms of Use
- Subscription
- Classifieds
© Copyright Mathrubhumi 2024. All rights reserved.
- Other Sports
- News in Videos
- Entertainment
- One Minute Video
- Stock Market
- Mutual Fund
- Personal Finance
- Savings Center
- Commodities
- Products & Services
- Pregnancy Calendar
- Arogyamasika
- Azhchappathippu
- News & Views
- Notification
- All Things Auto
- Social issues
- Social Media
- Destination
- Spiritual Travel
- Thiruvananthapuram
- Pathanamthitta
- News In Pics
- Taste & Travel
- Photos & Videos
Click on ‘Get News Alerts’ to get the latest news alerts from
- Book Review
- Write Article
- Search for...
ബാല്യകാലസഖി | Balyakalasakhi by Vaikom Muhammad Basheer
BOOK NAME | ബാല്യകാലസഖി | Balyakalasakhi |
AUTHOR | Vaikom Muhammad Basheer |
CATEGORY | , |
LANGUAGE | Malayalam |
NUMBER OF PAGES | 96 pages |
PUBLISHER | DC Books |
PUBLISHING DATE | 1 January 2019 |
EDITION | 53rd edition |
ISBN-10 | 817130009X |
ISBN-13 | 978-8171300099 |
DIMENSIONS | 23.4 x 15.6 x 1.9 cm |
READING AGE | 7 - 14 years |
PRICE | |
EBOOK |
- Description
- Reviews (5)
ബാല്യകാലസഖി | Balyakalasakhi Review
മജീദും സുഹറയും. അവരുടെ ബാല്യം, പ്രണയം, വിരഹം, വേദന. ഇതൊക്കെയാണ് വൈക്കം മുഹമ്മദ് ബഷീറിന്റെ ബാല്യകാലസഖി. എന്നാല്‍ ഇത് മാത്രമല്ല ബാല്യകാലസഖി എന്നതാണ് ഈ ചെറിയ പുസ്‌തകത്തെ അനന്യമാക്കുന്നത്. നമുക്ക് പരിചിതമല്ലാത്ത ഒരു കാലഘട്ടത്തെ പരിചയപ്പെടുത്തുക എന്നൊരു മഹത്തായ ധര്‍മ്മം കൂടി വഹിക്കുന്നുണ്ട് ബാല്യകാലസഖി. കൂടെ മലയാള സാഹിത്യത്തിനു ഏറെയൊന്നും പരിജിതമല്ലാത്ത ഒരു സംസ്‌കാരവും നമുക്ക് മുന്നില്‍ അനാവൃതമാകുന്നു.
ഒരു സുഹൃത്ത് പറഞ്ഞത് ഞാന്‍ ഇവിടെ ഓര്‍ക്കുന്നു, “ബാല്യകാലസഖി വായിക്കുമ്പോള്‍ ക്രമേണ ഞാന്‍ മജീദ് ആവുകയും സുഹറയോട് പ്രണയം തോന്നുകയും ചെയ്‌തു.”
ഇത് ഈ പുസ്‌തകത്തിന്റെ മാത്രം അല്ല എല്ലാ ബഷീര്‍ രചനകളുടെയും മാന്ത്രികതയാണ്. വായനക്കാര്‍ കഥാപാത്രങ്ങളെ തങ്ങളിലേക്ക് ആവാഹിക്കുന്ന പതിവ് വിദ്യയില്‍ നിന്നും മാറി, കഥാപാത്രങ്ങള്‍ വായനക്കാരനെ അങ്ങോട്ട് ആവാഹിക്കുന്നു ബാല്യകാലസഖിയില്‍. അതുകൊണ്ടുതന്നെ, ഒറ്റയിരിപ്പിനു വായിച്ചു തീര്‍ക്കാവുന്ന ഈ പുസ്‌തകം വായിച്ചു കഴിയുമ്പോള്‍ നമ്മുടെ മനസ്സാകെ കലുഷിതമാകുന്നു. ഈയൊരു അവസ്ഥയ്‌ക്ക് കാരണം മറ്റൊന്നുമല്ല, അതിശയോക്തി ഒട്ടും കലരാതെ, യഥാര്‍ത്ഥ്യത്തോട് പരമാവതി ചേര്‍ന്ന് നിന്നുകൊണ്ടാണ് ഗ്രന്ഥകര്‍ത്താവ് ബാല്യകാലസഖിയെ നമുക്ക് സമ്മാനിച്ചത്.
അവതാരികയില്‍ ശരി. എംപി പോള്‍ പറഞ്ഞപോലെ “ബാല്യകാലസഖി ജീവിതത്തില്‍ നിന്നും വലിച്ചു ചീന്തി എടുത്ത ഒരേടാണ്. വക്കില്‍ രക്തം പൊടിഞ്ഞിരിക്കുന്നു.” ജീവിതമെപ്പോഴും അങ്ങനെയാണെന്നല്ല. എന്നാല്‍ ഏറിയ പങ്കും അങ്ങനെയാണ് താനും. ഒരേയൊരു കാര്യം, ഈ യഥാര്‍ത്ഥ്യം അംഗീകരിക്കാം നമ്മള്‍ തയ്യാറല്ല എന്നതാണ്.
ബഷീറിന്റെ ബാല്യകാലസഖിയെ കുറിച്ചോര്‍ക്കുമ്പോയൊക്കെ ആദ്യം മനസ്സിലേക്കോടിയെത്തുന്നത് മജീദിന്റെയും സുഹറയുടെയും ബാല്യകാല സൗഹൃദത്തെ പ്രതിനിധീകരിക്കുന്ന മാഞ്ചുവടും, അവരുടെ പ്രണയത്തിന്റെ സ്‌മാരകമായ ചെമ്പരത്തി ചെടിയും, അവരുടെ വിരഹത്തിന്റെ മൂക സാക്ഷിയായ രാത്രികളുമാണ്. ഹോട്ടലിലെ പത്രം കഴുകല്‍ കഴിഞ്ഞു മജീദ് സുഹറയെ ഓര്‍ത്തുകൊണ്ട് കഴിഞ്ഞ രാത്രികള്‍.
നക്ഷത്രങ്ങള്‍ നിറഞ്ഞ നീലാകാശത്തിനു താഴെ ടെറസില്‍ ചിരിച്ചുകൊണ്ട് ഉറങ്ങുന്ന സുഹൃത്തുക്കളുടെ നടുവില്‍ കയറു കട്ടിലില്‍ സുഹറയെ ഓര്‍ത്തുകൊണ്ട് കിടക്കുന്ന മജീദ്. ഇങ്ങനെയൊരു ചിത്രം ബഷീര്‍ സങ്കല്‌പിച്ചിട്ടുണ്ടോ എന്നെനിക്കറിയില്ല. എന്നാല്‍ ബാല്യകലസഖിക്കൊപ്പം ഞാന്‍ ഓര്‍ക്കുന്ന ആദ്യ ചിത്രം ഈ രാത്രിയുടെതാണ്.
വളരെ ചെറുപ്പത്തില്‍ തന്നെ മജീദും സുഹറയും സുഹൃത്തുക്കളായിരുന്നു. എനാല്‍ അതിനു മുമ്പ്‌് അവര്‍ ശത്രുക്കളും ആയിരുന്നു. അവരുടെ ബാല്യകാലത്തിന് നഖക്ഷതങ്ങളുടെ എരിവും മാമ്പഴതിന്റെ മധുരവും ഉണ്ടായിരുന്നു.
കഥ തുടങ്ങുമ്പോള്‍ ഏതൊരു സാധാരണ ബാല്യം പോലെയും സുന്ദരവും കുസൃതി നിറഞ്ഞതുമായ ഒരു ബാല്യകാലമാണ്. എന്നാല്‍ ആ ബാല്യം വെറുതെയങ്ങു പറഞ്ഞു പോവുകയല്ല ബഷീര്‍ ചെയ്‌തിരിക്കുന്നത്. മറിച്ച് ആ ബാല്യം നമ്മെ അനുഭവിപ്പിക്കുകയാണ്. അതുകൊണ്ട് തന്നെ മജീദിന്റെയും സുഹറയുടെയും ബാല്യം നമ്മുടെ സ്വന്തം ബാല്യത്തെ പോലെ നമ്മുടെ ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്നു. അങ്ങനെ ബാല്യത്തില്‍ തന്നെ മജീദും സുഹറയും നമ്മുടെ ഹൃദയം കീഴടക്കുന്നു. അവരുടെ ശത്രുതയും സൗഹൃദവും നമ്മളും അനുഭവിക്കുന്നു.
“ചെറുക്കാ, ആ മുയുത്തത് രണ്ടും മുന്നം കണ്ടത് ഞാനാ”, എന്ന് പറയുന്ന സുഹറയെ നമുക്ക് എങ്ങനെ സ്‌നേഹിക്കാതിരിക്കാനാവും! അതുപോലെ, “ഓ മിഷറ്‌് കടിക്കുവല്ലോ!” എന്ന പരിഹാസത്തില്‍ ചവിട്ടി മാവില്‍ കയറുന്ന മജീദിനെയും.
ഒരു സ്വപ്‌ന ജീവിയായ മജീദ് മരങ്ങളില്‍ കയറി ഉച്ചിയിലിരുന്നു വിശാലമായ ലോകത്തെ നോക്കി കാണാന്‍ ശ്രമിക്കുമ്പോള്‍ മരത്തിന്റെ അടിയില്‍ നിന്നും “മക്കം കാണാമോ ചെറുക്കാ?” എന്നു ചോദിക്കുമ്പോള്‍ നമ്മളും മരത്തിന്റെ ചോട്ടിലിരുന്നു മുകളിലേക്ക് നോക്കിപോകും.
സുഹറയും മജീദും വളരുന്നതിനനുസരിച്ച് അവരുടെ മനസ്സും വളരുന്നത് കാണാം . ഒട്ടും തന്നെ ഏച്ചുകെട്ടില്ലാത്ത ആ വളര്‍ച്ചയില്‍ ബാല്യകാല സുഹൃത്തുക്കള്‍ പ്രണയിനികളാകുമ്പോള്‍ നമ്മുടെ മനസ്സില്‍ തീരെ അസ്വാഭാവികത തോന്നിക്കാതെ എഴുത്തുകാരന്‍ വിജയിക്കുന്നു.
ലളിതമായ ഭാഷയിലാണ് ബഷീര്‍ ജീവിതത്തിണ്ടേ സങ്കീര്‍ണതകളെ ഇവിടെ വരച്ചു കാട്ടുന്നത്. അതും വളരെ കുറച്ചു വാക്കുകളിലൂടെ.
മജീദ്, സുഹറ എന്നീ രണ്ടു കുട്ടികള്‍. അവരുടെ മനസ്സിലൂടെയുള്ള സഞ്ചാരം. ആ രണ്ടു കുട്ടികള്‍ വളരുന്നതിനനുസരിച്ച് അവരിലുണ്ടാകുന്ന മാറ്റങ്ങള്‍. ഒരു ആണ്‍ക്കുട്ടിയുടെയും പെണ്‍ക്കുട്ടിയുടെയും ലോകങ്ങള്‍ തമ്മിലുള്ള വ്യത്യാസം. ദാരിദ്ര്യം എങ്ങനെ നമ്മുടെ സ്വപ്‌നങ്ങളുടെ ചിറകൊടിക്കും. ഒരു മരണം ജീവിതത്തില്‍ എന്തെല്ലാം മാറ്റങ്ങള്‍ വരുത്തും. ജീവിത നിലവാരത്തിലെ ഉയര്‍ച്ച താഴ്‌ചകള്‍. ഇതൊക്കെ ഈ ചെറിയ പുസ്‌തകത്തില്‍ ചുരുങ്ങിയ വാക്കുകളില്‍, എന്നാല്‍ ബ്രഹത്തായ അര്‍ത്ഥത്തില്‍ പറയാന്‍ കഴിഞ്ഞു ബഷീറിന്. അതുപോലെ കാതുകുത്ത്, സുന്നത് കല്യാണം എന്നിവയൊക്കെ അന്ന് എങ്ങനെ ആഘോഷിച്ചു എന്നും വളരെ വിശദമായി തന്നെ ഇതില്‍ പറയുന്നുണ്ട്.
അത്ര സൂക്ഷ്‌മമായി പരിശോധിചില്ലെങ്കില്‍ത്തന്നെയും, ഗ്രന്ഥകാരന്റെ ആത്മകഥാംശങ്ങള്‍ ബാല്യകാലസഖിയില്‍ നിന്നും കണ്ടെത്താന്‍ കഴിയും. മജീദിനെ പോലെ ബഷീറും വീട് വിട്ടു ഒരുപാടൊരുപാട് അലഞ്ഞിട്ടുണ്ട്. പല പല വേഷത്തില്‍, പല ദേശങ്ങളില്‍ അലഞ്ഞിട്ടുണ്ട്. എല്ലാതരം ജോലികളും ചെയ്‌തിട്ടുണ്ട്. മജീദിനെ പോലെ ബഷീറും അനുഭവങ്ങള്‍ മാത്രം സമ്പാദ്യമായി കൈയില്‍ കരുതി നാട്ടില്‍ തിരിചെത്തിയിട്ടുണ്ട്. മജീദിനെ പോലെ ബഷീറിനും പ്രതാപം നിറഞ്ഞ ബാല്യം ഉണ്ടായിരുന്നു. മജീദ് വീടിലെ ദാരിദ്ര്യം കണ്ട പോലെ ബഷീറിനും ഉണ്ടായിട്ടുണ്ട്.
മജീദിനും ബഷീറിനും കാണുന്ന മറ്റൊരു സമാനത, ചെടികളിലുള്ള താല്‌പര്യമാണ്. ബഷീരിന്റെ ജീവിതത്തിലും പുസ്‌തകങ്ങളിലും ഒരു പോലെ പച്ച പിടിച്ചു നില്‍ക്കുന്നതാണ് ബഷീറും ചെടികളും തമ്മിലുള്ള ആത്മബന്ധം.
By Nadiya Kc
ബാല്യകാലസഖി | Balyakalasakhi Summary
അയൽക്കാർ തമ്മിലുള്ള ബാല്യകാല പ്രണയം, കൗമാരപ്രായത്തിൽ വികാരാധീനമായ പ്രണയത്തിലേക്ക് വിരിഞ്ഞു. മജീദ്, സുഹറ ഇവരാണ് ഇതിന്റെ കേന്ദ്രകഥാപാത്രങ്ങൾ. മജീദിന്റെ പിതാവ് സമ്പന്നനായിരുന്നു, അതിനാൽ പഠനത്തിൽ ഉത്സാഹമില്ലാതിരുന്നിട്ട് കൂടിയും, അദ്ദേഹത്തെ പഠിക്കുവാനായി വിദൂര പട്ടണത്തിലെ ഒരു സ്കൂളിലേക്ക് അയച്ചു. മറുവശത്ത് സുഹ്‌റയുടെ പിതാവിന് രണ്ട് അറ്റങ്ങളും കൂട്ടിമുട്ടിക്കാൻ തന്നെ പ്രായാസപ്പെടുന്ന ഒരു സാധാരണ മനുഷ്യനായിരുന്നു. എന്നിട്ടും അദ്ദേഹം തന്റെ മകളുടെ പഠനത്തിലുള്ള ഇഷ്ടം കണ്ടിട്ട്, മകളെ സ്കൂളിൽ അയയ്ക്കാൻ ആഗ്രഹിച്ചു. എന്നാൽ അവളുടെ പിതാവിന്റെ മരണം കൂടുതൽ പഠിക്കുവാനുള്ള അവളുടെ പ്രതീക്ഷകളെല്ലാം തകർത്തു. സുഹ്‌റയുടെ വിദ്യാഭ്യാസം സ്പോൺസർ ചെയ്യാൻ മജീദ് പിതാവിനോട് അപേക്ഷിച്ചെങ്കിലും അദ്ദേഹം അത് നിരസിച്ചു.
അച്ഛനുമായുള്ള ഏറ്റുമുട്ടലിനെത്തുടർന്ന് മജീദ് വീട്ടിൽ നിന്ന് ഇറങ്ങുകയും നാട്ടിലേക്ക് മടങ്ങുന്നതിന് മുമ്പ് വളരെക്കാലം വിദൂര ദേശങ്ങളിൽ അലഞ്ഞുനടക്കുകയും ചെയ്യുന്നു. മടങ്ങിയെത്തുമ്പോൾ, തന്റെ കുടുംബത്തിന്റെ മുൻ സമ്പത്ത് എല്ലാം ഇല്ലാതായെന്നും തന്റെ പ്രിയപ്പെട്ട സുഹ്‌റ മറ്റൊരാളെ വിവാഹം കഴിച്ചതായും അദ്ദേഹം കണ്ടെത്തുന്നു. സ്നേഹം നഷ്ടപ്പെട്ടതിൽ അദ്ദേഹം വളരെ ദുഖിതനായി. മുൻപ് വളരെ സുന്ദരിയും ഊർജ്ജസ്വലവുമായിരുന്ന സുഹ്‌റ ഇപ്പോൾ ജീവിതത്താൽ ക്ഷീണിതയായ ഒരു സ്ത്രീയായിരിക്കുന്നു .അങ്ങനെ സങ്കടത്തിലൂടെയാണ് നോവൽ അവസാനിപ്പിക്കുന്നത്.
About the Vaikom Muhammad Basheer
മലയാള നോവലിസ്റ്റും കഥാകൃത്തും സ്വാതന്ത്ര്യസമര പോരാളിയുമായിരുന്നു ബേപ്പൂർ സുൽത്താൻ എന്ന അപരനാമത്തിലും അറിയപ്പെടുന്ന വൈക്കം മുഹമ്മദ് ബഷീർ (ജനനം: 21 ജനുവരി 1908 തലയോലപ്പറമ്പ്, വൈക്കം കോട്ടയം ജില്ല – മരണം: 5 ജൂലൈ 1994 ബേപ്പൂർ, കോഴിക്കോട്). 1982-ൽ ഇന്ത്യാ ഗവൺമെൻറ്‍ അദ്ദേഹത്തെ പത്മശ്രീ പുരസ്കാരം നൽകി ആദരിച്ചു. 1970-ൽ കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ് നൽകി. ഏറ്റവും അധികം വായിക്കപ്പെട്ട എഴുത്തുകാരിൽ ഒരാൾ എന്നും അദ്ദേഹം വിശേഷിപ്പിക്കപ്പെട്ടു. ജനകീയനായ എഴുത്തുകാരനായിരുന്നു ബഷീർ.
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels , Stories , Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം
Email Address
Hey, I'm loving Kuku FM app 😍 You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories. Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission
5 reviews for ബാല്യകാലസഖി | Balyakalasakhi by Vaikom Muhammad Basheer
Hyacinth – February 25, 2021
Very good 😍
Devika – July 31, 2021
george chacko – January 9, 2022
Rithu. – July 3, 2022
Teacher gave me a work that to wrote apprication on any book of basheer on his remembrance dayy andd this one helped me the mostt Thankk uu nadiya far thiss Muchh more loveee❤️
ഷെബിൻ – July 25, 2022
ഇടയ്ക്ക് അക്ഷരപിശക്കുകൾ ഉണ്ട്. പക്ഷെ എല്ലാവർക്കും ഉപകാരപ്പെടും.
Pooja nayar – January 8, 2024
Your email address will not be published. Required fields are marked *
Your review *
Name *
Email *
Related products
Ikigai: The Japanese secret to a long and happy life
The Secret by Rhonda Byrne
The Wellness Sense
Mayyazhippuzhayude Theerangalil
Activate your premium subscription today
- Wayanad Landslide
- Latest News
- Weather Updates
- Change Password
LITERARY WORLD
Book review.
- Art & Culture
ഇനി അതിജീവനത്തിന്റെ നാളുകളാണ്; മുന്നോട്ട് പോകണം, ജീവിതം തിരിച്ചു പിടിക്കണം...
‘അഭിനയമറിയാതെ’; നടൻ സിദ്ദിഖിന്റെ ആത്മകഥ പ്രകാശനം ചെയ്തു
'ബോക്‌സിങ് കഥ' ബുക്കർ ലോങ് ലിസ്റ്റിൽ; കായിക ലോകത്തേക്ക് കണ്ണു തുറന്ന് വായനക്കാർ
സംഗീതം കോർത്തിണക്കി സ്വാഗതം, ഹോർത്തൂസ് വായനയ്ക്ക്..
‘സംഗീതത്തിന് പകരംവയ്ക്കാൻ മറ്റൊന്നില്ല...’
ദേവരാജൻ മാസ്റ്ററുടെ ഓർമകളിലൂടെ എം. ജയചന്ദ്രൻ; സംഗീത സാഗരമായി ‘ഹോർത്തൂസ് വായന’
MISSED THE BEST
വായനയിലേക്ക് കൊണ്ടു വന്നത് അമ്മ, ജീവിതസഖിയെ കണ്ടെത്തിയത് സാഹിത്യ ക്യാംപിൽ; ശ്യാംകൃഷ്ണൻ പറയുന്നു.
ഇയാൻ ഫ്ലെമിങ് എന്ന കള്ളക്കാമുകൻ, ജയിംസ് ബോണ്ട് സൃഷ്ടാവിന്റെ ജീവിതം പറഞ്ഞ് നിക്കോളാസ് ഷെക്സ്പിയർ
ഇരുപത്താറു വയസ്സിൽ ബെസ്റ്റ് സെല്ലർ എഴുത്തുകാരി; മലയാളത്തിന്റെ ഏറ്റവും പ്രിയപ്പെട്ട 'നിമ്ന'
പതിര് – സ്മിത സ്റ്റാൻലി എഴുതിയ കവിത
പറയാതെ പോകുമ്പോൾ – കാവല്ലൂർ മുരളീധരൻ എഴുതിയ കവിത
എവിടെയവൻ – അസീം എഴുതിയ കവിത
മണ്ണിൻ മണവും നിറവും – സുനിൽ തോമസ് എഴുതിയ കവിത
കൺകെട്ട് വിദ്യയിൽ പ്രസിദ്ധന്‍, അസാമാന്യ ബലവാൻ; രാജകുടുംബാംഗങ്ങളെ തേടി ആ കള്ളൻ വരുമോ?
പ്രഭ ചൊരിയുന്ന സ്വർണ്ണ വിഗ്രഹം പോലെ അവൾ; ചികിത്സാകാലം പ്രണയകാലമായി മാറുമോ?
അച്ഛന്റെ കൊലപാതകിയെ തേടി കാർത്തികേയന്‍; വരാൻ പോകുന്നത് ചെമ്പനേഴി തറവാടിന്റെ അവസാനമോ?
കരച്ചിൽ കാലത്തിന് വിട; മകൾക്കു വേണ്ടി ചിരിച്ച് അമ്മ
ഞാൻ വായിച്ച പുസ്തകങ്ങളല്ല, എന്നെ വായിച്ചവ; ഉയിരു വെന്ത്, ഉടല് വെന്ത്, ഉള്ളം പുകഞ്ഞ്...
ക്രിസ്തുവിനെ കാണാത്ത കാഫ്ക, കമ്യൂ, സാർത്ര്, മാർക്കേസ്; കണ്ടറിഞ്ഞ ഡോസ്റ്റോവ്സ്കി, ടോൾസ്റ്റോയ്...
അപ്രതീക്ഷിതമായ ചിരികള്‍ നൽകുന്ന, നിഷ്കളങ്കമായ ബാല്യകാല സ്മരണകളെ എഴുതിച്ചേർത്ത പുസ്തകം...!
മരിക്കുന്നതിനു മുമ്പും മരിച്ചതിനുശേഷവുമുള്ള കഥകൾ സ്വന്തം ചോരയിൽ എഴുതി വെയ്ക്കുമ്പോൾ...
VISUAL STORIES
Malcolm gladwell - canadian journalist and author.
Canadian Poet - Michael Ondaatje
കൊങ്കു മേഖലയുടെ കഥാകാരൻ – പെരുമാൾ മുരുകൻ
അനിരുദ്ധ് സൂരി – ഇന്ത്യന്‍ ഇംഗ്ലിഷ് എഴുത്തുകാരൻ
മുഖംമൂടി ധരിച്ചെത്തിയ ആരോ ഒരാളാണ് ആ ഭീകരരൂപി; പിടികൂടാൻ ജീവൻ പണയം വെച്ച് ഗോവിന്ദൻ
കറുത്ത രൂപം, തിളങ്ങുന്ന കണ്ണുകൾ, ദൃംഷ്ട, നീണ്ട ചുവന്ന നാക്ക്; ചെമ്പനേഴിയിലെത്തിയ ആ രൂപം ആരുടേത്?
READING RECOMMENDATIONS
ART & CULTURE
ടാഗോറിന്റെ ഗീതാഞ്ജലി പുതിയ രീതിയിൽ അവതരിപ്പിച്ച് സന്തോഷ് കാന.
ഇതെന്താ നഗരവിസ്മയത്തിലേക്ക് നീണ്ടു നിൽക്കുന്ന റെഡ് കാർപറ്റോ? അറിയാം നിറ്റെറോയി ആർട്ട് മ്യൂസിയത്തിന്റെ വിശേഷങ്ങള്‍
മ്യൂസിയത്തിനു മുന്നിൽ മെറിലിൻ മൺറോ വേണ്ട
ചൈനീസ് പെൺകുട്ടിയുടെ ഭരതനാട്യം അരങ്ങേറ്റം ബെയ്ജിങ്ങിൽ
മാർവൽ ഹീറോ ഡെഡ്‌പൂളിന്റെ ആദ്യ രൂപമുള്ള കവർ ആർട്ട് വിൽപനയ്ക്ക്; വില 7.5 മില്യൺ ഡോളർ...!
മാധ്യമപ്രവർത്തകർക്കു മുന്നിൽ വാതിലടച്ച് റഷ്യ; പുട്ടിന്റെ സ്വർഗരാജ്യമേ വിട...
പ്രണയത്തിൽ സഹനം എത്ര വേണം? വീണ്ടും തരംഗമായി 'ഇറ്റ് എൻഡ്സ് വിത്ത് അസ്'
വൈവിധ്യമാർന്ന ശബ്ദങ്ങൾ; ഇത്തവണ ബുക്കർ പ്രൈസ് ലോങ് ലിസ്റ്റ് 'ഇവന്റ്ഫുൾ ഹിസ്റ്ററി'
BOOK LOVERS DAY പുസ്തകപ്രേമികള്‍ക്ക് പുസ്തകമല്ലാതെ എന്തെല്ലാം സമ്മാനം നൽകാം?
'വാൾഡനി'ലേക്കുള്ള വഴി, വീട്ടിലേക്കുള്ള വഴി!
'സിനിമയാക്കാൻ താൽപര്യം പ്രകടിപ്പിച്ചു പലരും വന്നതാണ്', ഓപ്പൻഹൈമറിനെക്കുറിച്ച് പുസ്തകത്തിന്റെ രചയിതാവ് കൈ ബേഡ്
അറിവുള്ള നാം എന്തുകൊണ്ട് ശാസ്ത്രം ശരിയായി പ്രയോഗിക്കുന്നില്ല; അനുഭവങ്ങൾ പങ്കിട്ട് സി. രാധാകൃഷ്ണൻ
LITERATURE PREMIUM
മനസ്സ് സംഘർഷത്തിലാണോ ജീവിതമൊടുക്കല്ലേ, ഈ പുസ്തകങ്ങൾ സങ്കടം കേൾക്കും; വായന മരുന്നാവുമ്പോള്‍....
COMMENTS
R Rajasree's new novel Athreyakam book review by VK Babu. മഹാഭാരതത്തിന്റെ ഓരങ്ങളിലൊരിടത്ത് ഒരു ...
Results 1-100 of 786. 1. 2. 3. 8. Explore in-depth reviews and analyses of diverse Malayalam books on Manorama Online's platform. Find recommendations, insights, and critical.Malayalam book review, Malayalam literature, book reviews, books, reading, Malayalam language, Malayalam culture, literary analysis, expert opinions, book recommendations.
Results 1-20 of 3025. 1. 2. 3. 152. Malayalam Book Reviews by famous Authors. Information about Authors of Books. Opinion about Popular Books to read in a Lifetime. Malayalam Book.Literary World, Literature News, മലയാളം സാഹിത്യം, Malayalam Literature, Manorama Online.
മനുഷ്യന്റെ ഏറ്റവും സവിശേഷമായ ഗുണങ്ങളിൽ ഒന്നാണ് ഏത് ...
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
കമല ദാസിന്റെ ഇംഗ്ലിഷ് കവിതകളിൽ ശ്രദ്ധേയമാണ് അർഥന ...
Book review of രണ്ടാമൂഴം | Randamoozham by M.T. Vasudevan Nair. Randamoozham is the masterpiece of Jnanpith winning writer M. T. Vasudevan Nair. ... Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter ...
No story lives unless someone wants to listen. 'JK Rowling' വിശ്വസാഹിത്യത്തെയും എഴുത്തുകാരെയും ...
മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച, പ്രവീൺ ചന്ദ്രന്റെ ...
ISBN: 978-9390652761. Date Published: Nov. 5, 2023. Price: INR 710. Buy from Amazon | ₹ 710. Book Review. " The Greatest Malayalam Stories Ever Told ", curated and translated by A. J. Thomas, unfolds as an enthralling collection of fifty short stories from Malayalam literature. These tales, penned by eminent writers like Karoor Neelakanta ...
Book Review of ആടുജീവിതം | Aadujeevitham by Benyamin. Full story of Aadujeevitham ആടുജീവിതം. ... Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook.
Book Reviews, Fiction, Genres, Romance "Premalekhanam" is a celebrated Malayalam novel written by renowned author Vaikom Muhammad Basheer. First published in 1943, the novel has become an integral part of Malayalam literature and holds a special place in the hearts of readers.
book review Totto Chan The Little Girl at the Window by Tetsuko Kuroyanagi. ... Malayalam News. Magazine. Books. ആറ് ബോഗികളുള്ള ഒരു ട്രെയിൻ, 50 കുഞ്ഞുങ്ങൾ മാത്രം പഠിക്കുന്ന സ്കൂൾ, ടോ-മോഗാക്വയ്ൻ! ...
ഒൻപതു പെൺ ജീവിതങ്ങൾ ആണ് കാളിയിൽ അശ്വതി വരച്ചു കാട്ടുന്നത്. ഈ ...
Review of 'The Greatest Malyalam Stories Ever Told', translated by AJ Thomas 🖋️📖 The thirteenth book in Aleph's bestselling 'The Greatest Stories Ever' series.l, this is a collection of fifty brilliantly written stories selected and adeptly translated from Malayalam by award-winning translator and editor A. J. Thomas.
Read latest book reviews at mathrubhumi. 'ദേഹം': 'സൂസന്ന'യില്‍നിന്ന് വ്യത്യസ്തം, കവിത മണക്കുന്ന മനോഹര ഭാഷ
113 books based on 234 votes: രണ്ടാമൂഴം | Randamoozham by M.T. Vasudevan Nair, പാത്തുമ്മായുടെ ആട് | Pathummayude ...
1. Surprised to see no books of C Radhakrishan are there. Added 2 of my favourites from him. Also, added couple of other books like "Parinamam","Oru Vazhiyum Kure Nizhalukalum" etc 2. Can we delete all the translated books? Like the ones from Paulo Coelho? If needed, a separate list can be created for "must-read" translated books in malayalam.
നജീബിന്റെ ചിന്തകളിൽ പല തവണ കടന്നുവരുന്ന വാക്കാണ് 'നിയോഗം ...
Think and Grow Rich by Napoleon Hill Book Review. by Aksharathalukal. March 15, 2019. Book Review of Think and Grow Rich Overview: 60% brilliant, 30% obvious, 10% batshit crazy - and 100% worth reading Napoleon Hill's "Think and Grow…. Read More ».
Book review# കുട്ടികൾ വായിച്ചിരിക്കേണ്ട 15 പുസ്തകങ്ങൾ1 ...
മൂന്നു പതിറ്റാണ്ടുകളായി ഏറെ ചർച്ച ചെയ്യപ്പെട്ട ഒരു നോവലാണ് ...
Book Review of ബാല്യകാലസഖി | Balyakalasakhi by Vaikom Muhammad Basheer - Here is an overall summary of ബാല്യകാലസഖി ...
Explore a treasure trove of Malayalam literature encompassing captivating stories, evocative poems, enriching novels, insightful writer interviews,.Malayalam ...